കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി
കൊച്ചി: എളമക്കരയിൽ അച്ഛനും ആറുവയസ്സുള്ള മകളും മരിച്ച നിലയിൽ കണ്ടെത്തി. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
പാണാവള്ളി സ്വദേശിയായ പവിശങ്കറിനെയും മകൾ വാസുകിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശികളായ ഈ കുടുംബം മാസങ്ങൾക്ക് മുൻപാണ് എറണാകുളം എളമക്കരയിൽ വാടകയ്ക്ക് താമസമാരംഭിച്ചത്. സംഭവസമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം.
മകൾക്ക് വിഷം നൽകിയ ശേഷം പിതാവ് പവിശങ്കർ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് പവിശങ്കറെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ബോധരഹിതയായി കിടന്നിരുന്ന മകളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന സംശയവും പൊലീസിനുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056)
English Summary
A father and his six-year-old daughter were found dead at their rented house in Elamakkara, Kochi. Police suspect that the father poisoned the child before taking his own life by hanging. The family, originally from Alappuzha, had been living in Ernakulam for the past few months. Financial difficulties are believed to have played a role. An investigation is underway.
father-and-daughter-found-dead-elamakkara-kochi
Kochi news, Elamakkara, father daughter death, suspected suicide, Kerala police, financial crisis, mental health awareness









