പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ
പത്തനംതിട്ട: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് തെളിവെടുപ്പ് നടത്തുന്നു.
പത്തനംതിട്ട എ.ആർ. ക്യാംപിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് രാഹുലുമായി അന്വേഷണ സംഘം പുറപ്പെട്ടത്.
പരാതിയിൽ യുവതിയെ പീഡിപ്പിച്ചതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്.
കനത്ത പൊലീസ് സുരക്ഷയോടെയാണ് സംഘം സ്ഥലങ്ങളിലേക്ക് നീങ്ങിയത്. തെളിവെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഇതിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലും, പാലക്കാട്ടും എത്തിച്ച് കൂടി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.
രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതിനകം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്.
ഫോണിൽ പ്രധാന വിവരങ്ങൾ ഉണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാത്രി 12.30ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
English Summary:
A Special Investigation Team has begun evidence collection with MLA Rahul Mankootathil, who is in police custody in a rape case. The team left from the Pathanamthitta AR Camp early morning and reached a hotel in Thiruvalla, where the alleged assault took place. Police are conducting the probe under heavy security, including scientific examination of the mobile phone recovered during Rahul’s arrest in Palakkad.
rahul-mankootathil-rape-case-sit-evidence-collection
Pathanamthitta, Rahul Mankootathil, Rape Case, SIT Investigation, Kerala Police, Evidence Collection, Thiruvalla, Palakkad









