ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം
തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് അനുവദിക്കുന്ന അധിക സമയം എന്ന ആനുകൂല്യം സി.ബി.എസ്.ഇ ബോർഡിലും നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
സി.ബി.എസ്.ഇ സെക്രട്ടറി, കേരള റീജിയണൽ ഡയറക്ടർ എന്നിവർക്കാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.
ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് അധിക സമയം അനുവദിക്കാത്തത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
കേരള സർക്കാർ ഇതിനകം തന്നെ സംസ്ഥാന സിലബസിലുള്ള പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഇത്തരം വിദ്യാർത്ഥികൾക്ക് ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
അടുത്തിടെ ഈ ആനുകൂല്യം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.
ഇതേ മാതൃകയിൽ സി.ബി.എസ്.ഇ ബോർഡും നടപടികൾ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിലപാട്.
വിഷയത്തിൽ കമ്മിഷനെ സമീപിച്ച ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ ഭാരവാഹി ബുഷ്റ ഷിഹാബിനോട്, സി.ബി.എസ്.ഇ ബോർഡ് സെക്രട്ടറിക്ക് ഔപചാരികമായി അപേക്ഷ സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി.
English Summary
The Kerala Human Rights Commission has recommended that CBSE also implement the provision of extra exam time for students suffering from Type 1 diabetes, similar to what is already practiced in Kerala state syllabus exams. The Commission stated that denying such accommodation violates the right to equality. CBSE officials have been asked to consider the matter, following a complaint from the Type 1 Diabetes Foundation.
hrc-asks-cbse-extra-time-type1-diabetes-students
CBSE, Type 1 Diabetes, Human Rights Commission, Exams, Students, Kerala, Education Policy









