കണ്ണൂര്‍: മോഷണത്തിനിടയില്‍ മുഖം മറയ്ക്കാന്‍ പല വിദ്യകളും കള്ളന്മാര്‍ പ്രയോഗിക്കാറുണ്ട്.
എന്നാല്‍ കണ്ണൂര്‍ ഇരിണാവിലെ ഒരു ഫാന്‍സി കടയില്‍ കയറിയ കള്ളന്‍ മുഖം മറയ്ക്കാന്‍ തിരഞ്ഞെടുത്തത് കടയുടെ മുന്നിലിട്ടിരുന്ന ഒരു കാല്‍ തുടപ്പ (ചവിട്ടി) ആയിരുന്നു.
ഇരിണാവ് ജങ്ഷനിലെ മനോഹരൻ, മോഹനൻ എന്നീ സഹോദരങ്ങളുടെ ഫ്രൂട്ട്‌സ് – ഫാൻസി കടകളാണ് കള്ളൻ കുത്തിത്തുറന്നത്.
ഇരിണാവ് ജങ്ഷനില്‍ സഹോദരങ്ങളായ മനോഹരന്റെയും മോഹനന്റെയും ഉടമസ്ഥതയിലുള്ള നളന്ദ ഫ്രൂട്ട്‌സ് കടയിലും തൊട്ടടുത്തുള്ള ഫാന്‍സി കടയിലുമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്.
പുലര്‍ച്ചെ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
ഫാന്‍സി കടയ്ക്കുള്ളില്‍ പ്രവേശിച്ച മോഷ്ടാവ്, തിരിച്ചറിയാതിരിക്കാനായി പുറത്തുണ്ടായിരുന്ന ചവിട്ടി എടുത്ത് തലയിലൂടെ ഇടുകയായിരുന്നു.
ഈ വിചിത്ര വേഷം ധരിച്ചാണ് മോഷ്ടാവ് കടയ്ക്കകത്ത് പരിശോധന നടത്തിയത്.
ഫ്രൂട്ട്‌സ് കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും നാണയങ്ങളും, ഫാന്‍സി കടയില്‍ നിന്ന് 200 രൂപയും നാണയങ്ങളുമാണ് മോഷ്ടാവ് കവര്‍ന്നത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്; സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളന്റെ വിചിത്ര വേഷം കണ്ടത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ ഉടമകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു
ഉടന്‍ തന്നെ കണ്ണപുരം പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചവിട്ടി കൊണ്ട് മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ട് ഉടമകളും പൊലീസും അമ്പരന്നത്.
ഉടമകളുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് അടുത്ത കാലത്തായി മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
English Summary
A unique robbery took place at Irinave Junction in Kannur, where a thief broke into a fruit stall and a fancy shop owned by brothers Manoharan and Mohanan. To avoid identification, the thief used a doormat (footstool) found outside the shop to cover his head while committing the crime.









