ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി
അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ വംശജനായ മുൻ യു.എൻ. അംബാസഡർ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി നടത്തിയ തുറന്ന പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നു.
സോഷ്യൽ മീഡിയയിൽ തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവെച്ച് പെട്ടന്ന് പ്രാധാന്യം നേടിയ നളിനെ പല മാധ്യമങ്ങളും ‘ജെൻ സികളുടെ രാഷ്ട്രീയ ശബ്ദം’ എന്നു വിളിച്ചതിന് ശേഷം, അദ്ദേഹം ഈ വിശേഷണത്തോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചു.
‘ടൈംസ് ഓഫ് ഇന്ത്യ’യോടുള്ള അഭിമുഖത്തിലാണ് നളിൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍
‘വോയ്‌സ് ഓഫ് ജെൻ സി’ എന്ന പദവി നിഷേധിച്ച് നളിൻ
“ഞാൻ ഒരിക്കലും ജെൻ സികളുടേതായ ശബ്ദമെന്ന് പറഞ്ഞിട്ടില്ല,” എന്നാണ് നളിൻ വ്യക്തമാക്കുന്നത്.
“പൊതുരംഗത്തിൽ പ്രശസ്തി നേടാൻ എനിക്കൊരു ആഗ്രഹവുമില്ല. പോഡ്കാസ്റ്റ്, യൂട്യൂബ് ചാനൽ — ഒന്നും തുടങ്ങാനുള്ള താൽപര്യമില്ല. ജീവിതകാലം മുഴുവൻ ഞാൻ മാധ്യമങ്ങളെ ഒഴിവാക്കിയവനാണ്. ഇന്ന് പോലും 95 ശതമാനം അഭിമുഖ അഭ്യർത്ഥനകളും ഞാൻ നിരസിക്കുന്നു.”, ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്തി വേണമെന്ന് ആഗ്രഹമില്ലെന്നും, തന്‍റെ ജീവിതം പൊതു ശ്രദ്ധയോട് ബന്ധിപ്പിക്കാൻ ഉദ്ദേശമില്ലെന്നുമാണ് നളിൻ വ്യക്തമാക്കിയത്.
എന്തിനാണ് സംസാരിക്കുന്നത്?
സ്വന്തം പ്രശസ്തിക്കല്ല, രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ് തനിക്ക് സംസാരിക്കാൻ പ്രേരണയെന്ന് നളിൻ പറയുന്നു.
“അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളിലും, പ്രത്യേകിച്ച് എന്‍റെ തലമുറയിലുള്ള യുവാക്കൾക്കെതിരെയുള്ള അനാദരവിലും ഞാൻ മനംമടുത്താണ് സംസാരിക്കുന്നത്. പൊതുരംഗത്തെ സ്വാധീനിക്കാനുള്ള ആഗ്രഹമൊന്നുമില്ല,” നളിൻ പറഞ്ഞു.
നിക്കി ഹേലിയുടെ വീട്ടിൽ രാഷ്ട്രീയ ചർച്ചയില്ല
നിക്കി ഹേലി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന നേതാവായിരിക്കുമ്പോഴും, വീട്ടിൽ രാഷ്ട്രീയം ഒരു ചര്‍ച്ചാവിഷയമല്ലെന്നതാണ് നളിൻ പറയുന്നത്.
തന്‍റെ സോഷ്യൽ മീഡിയ സാന്നിധ്യത്തെക്കുറിച്ച് അമ്മ എന്തു വിചാരിക്കുമെന്ന് ചോദിച്ചപ്പോൾ, “ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാറേയില്ല” എന്നായിരുന്നു നളിന്‍റെ മറുപടി.
അദ്ദേഹത്തിന്‍റെ പ്രതികരണം വ്യക്തിപരമായ നിലപാടിനെയും, രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചിട്ടും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആകാംക്ഷക്കും പ്രാധാന്യം നൽകുന്ന സമീപനത്തെയും അടയാളപ്പെടുത്തുന്നു.
English Summary:
Nalin Haley, son of former U.S. ambassador Nikki Haley, rejected being labeled the “voice of Gen Z,” saying he has no interest in fame or public influence. In an interview with The Times of India, he said he speaks out only because he is dissatisfied with America’s current state and how his generation is treated. He added that he avoids media attention and declines most interviews. Nalin also revealed that despite his mother’s political prominence, they never discuss politics at home.









