web analytics

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 .

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് കൊളംബോ കൊളംബോയിലെ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളി യാത്രികരിലെ ആദ്യസംഘമായ 237 പേരെ തിരുവനന്തപുരത്ത് എത്തിച്ചു.

വ്യോമസേനയുടെ ഐഎൽ-76 എന്ന വ്യോമസേനാ വിമാനമാണ് മലയാളികളായ യാത്രക്കാരെ കൊളംബോയിൽ നിന്ന് രക്ഷപ്പെടുത്തി ഞായറാഴ്ച രാത്രി 7.45 ഓടെ തിരുവനന്തപുരത്ത് എത്തിച്ചത്.

രണ്ടാം സംഘത്തെകൊണ്ടുവരുന്നതിന് വിമാനം വീണ്ടും കൊളംബോയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെ 80 യാത്രക്കാരെ എത്തിക്കുമെന്ന് നോർക്ക അധികൃകർ പറഞ്ഞു.

സൗദി അറേബ്യ, കുവൈറ്റ്, ദോഹ, അബുദാബി അടക്കമുളള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ കൊളംബോയിലെത്തിയത്.

തുടർന്ന് കണക്ഷൻ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തേണ്ടവരായിരുന്നു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് വിമാനത്താവളത്തിൽ നാലുദിവമായി കുടുങ്ങിപ്പോയത്.

കുവൈത്തിൽ നിന്നും കൊളംബോയിൽ കഴിഞ്ഞ വെളളിയാഴ്ച എത്തിയ ശ്രീലങ്കൻ എയർവേയ്‌സിലെ യാത്രക്കാരനായിരുന്നു നാലാഞ്ചിറ സ്വദേശിയായ വിജിൻ ദാസ്.

താനെത്തിയ വിമാനം കൊളംബോയിലെത്തിയെങ്കിലും റൺവേ തൊടാതെ വീണ്ടും കൊളംബോയിലെ ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു ഇറക്കിയത്.

തുടർന്ന് താനുൾപ്പെട്ട മലയാളി യാത്രക്കാരെ ബസിൽ കയറ്റി കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

തുടർന്ന് വിമാനത്താവളത്തിലെ വിവിധയിടങ്ങളിൽ താൽക്കാലിക സൗകര്യമേർപ്പെടുത്തുകയായിരുന്നു.

ഭക്ഷണമോ ആവശ്യത്തിനുളള കുടിവെളളമോ നൽകാൻ ബന്ധപ്പെട്ട ശ്രീലങ്കൻ എയർവേയ്‌സ് കമ്പനി തയ്യാറായില്ലെന്ന് യാത്രക്കാരനും കുവൈറ്റിൽ നിന്ന് കൊളംബോയിലെത്തിയ നാഗർ കോവലിൽ സ്വദേശി മുഹമ്മദ് നവാസ് പറഞ്ഞു.

കഴിഞ്ഞ 27 മുതലുളള നാലുദിവസം ദുരിതമായിരുന്നു തങ്ങൾക്കെന്ന് നവാസ് പറഞ്ഞു. ഞായറാഴ്ച വീടുപാലുകാച്ചിനെത്തേണ്ടിയിരുന്ന വെമ്പായം സ്വദേശി എത്താനായില്ല.

ശനിയാഴ്ച വിവാഹ നിശ്ചയം നടത്തേണ്ടിയിരുന്ന തമിഴ്‌നാട് സ്വദേശിയുടെ വിവാഹം മുടങ്ങിയെന്ന് സഹയാത്രികർ പറഞ്ഞു.

നാലുദിവസമായി ദുരിതത്തിലായവരുടെ വിമാനത്താവളത്തിൽ സമരസമാനയ ബഹളം നടത്തിയിരുന്നു.

തുടർന്നാണ് വിദേശ കാര്യ മന്ത്രാലയം ഇടപെടുകയും വ്യോമസേനാ വിമാനമയച്ച് കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന മലയാളികൾ ഉൾപ്പെട്ടവരെ നാട്ടിലെത്തിച്ചത്.

തന്റെ ഭർത്താവ് വിജിൻദാസ് ഞായറാഴ്ച രാവിലെ 11.30- ന് വിമാനത്താവളത്തിലെത്തുമെന്നറിഞ്ഞ ഒന്നരവയസുളള മകൾ സേറമിസിയയുമായി എത്തിയിരുന്നു.

വിമാനം രാത്രി 7.45 ഓടൊയിരുന്നു എത്തിയത്. നടപടിക്രമങ്ങൾ കഴിഞ്ഞ് 9.30 ഓടെയായിരുന്നു പുറത്തിറങ്ങിയത്.

നാഗർ കോവിൽ സ്വദേശികളായ ആമിനയും മകൾ സുഹൈനയും കൂടി രാവിലെ തന്നെ വിമാനതാവളത്തിൽ എത്തിയിരുന്നു.

പത്തുമണിയോടെയാണ് ഇവരുടെ ഭർത്താവായ മുഹമ്മദ് നവാസ് പുറത്തിറങ്ങിയത്. നോർക്കാ റൂട്ട്‌സ് പ്രതിനിധികളെത്തിയാണ് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വ്യോമസേനയുടെ വിമാനത്തിലെത്തിച്ചവരിൽ വീടുകളിലേക്ക് പോകുന്നതിനായി രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി.

പൗരൻമാർക്ക് ഹൈക്കമ്മീഷന്റെ അടിയന്തര ഹെൽപ്പ് ഡെസ്‌ക്ക്

ശ്രീലങ്കയിൽ കുടുംങ്ങിയിട്ടുളള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരുക്കിയിട്ടുള്ള അടിയന്തര ഹെൽപ്പ് ഡെസ്‌ക്കിൽ സഹായത്തിനായി ബന്ധപ്പെടാം.

അവിടത്തെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി +94 773727832 (വാട്ട്‌സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

spot_imgspot_img
spot_imgspot_img

Latest news

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ തിരുവനന്തപുരം ∙ മദ്യവിൽപ്പനശാലകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിപ്പിക്കാൻ...

Other news

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

Related Articles

Popular Categories

spot_imgspot_img