web analytics

നിങ്ങൾക്ക് അമിതഭാരം ഉണ്ടോ…? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി പോക്കറ്റ് കാലിയാകും; പുതിയ മാറ്റവുമായി ഈ എയർലൈൻസ് …!

നിങ്ങൾക്ക് അമിതഭാരം ഉണ്ടോ…? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി പോക്കറ്റ് കാലിയാകും; പുതിയ മാറ്റവുമായി ഈ എയർലൈൻസ് …!

വാഷിങ്ടൺ: അമിതഭാരമുള്ള യാത്രക്കാരിൽ നിന്ന് അധിക സീറ്റിനായി പണം ഈടാക്കുന്ന പുതിയ നയം പ്രഖ്യാപിച്ച് സൗത്ത്‌വെസ്റ്റ് എയർലൈൻസ്. വിമാനത്തിലെ ഇരിപ്പിടത്തിന്റെ കൈത്താങ്ങുകൾക്കിടയിൽ സൗകര്യത്തോടെ ഇരിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.

അധിക സീറ്റിനായി യാത്രക്കാർ മുൻകൂറായി പണം അടയ്ക്കേണ്ടതുണ്ടാകും. എന്നാൽ, വിമാനം പുറപ്പെടുമ്പോൾ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രം ആ തുക തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഈ നയം 2026 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും.

അമേരിക്കൻ ജനസംഖ്യയിലെ ഏകദേശം 74 ശതമാനം പേരും അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇതിൽ 43 ശതമാനം പേർ അമിതവണ്ണക്കാർ ആണെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നു. വിമാനക്കമ്പനികൾ ഇത്തരം നയങ്ങൾ ആവിഷ്‌കരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ഫ്രോണ്ടിയർ എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് പോലുള്ള ചില അമേരിക്കൻ വിമാനക്കമ്പനികൾക്കും സമാനമായ നയങ്ങൾ നിലവിലുണ്ടെങ്കിലും, സൗത്ത്‌വെസ്റ്റിന്റെ തീരുമാനം കൂടുതൽ കർശനമായതാണ്.

കെ.എസ്.ആർ.ടി.സി ബസ് പോലെ എയർഏഷ്യ… രണ്ടറ്റം മുട്ടിക്കാൻ ദിവസേന വിമാനത്തിൽ പണിക്ക് പോകുന്ന വീട്ടമ്മ! അതുമൊരു ഇന്ത്യക്കാരി

ദിവസത്തിൻ്റെ നല്ലൊരു പങ്കും ബസിലോ ട്രെയിനിലോ യാത്രക്കായി നീക്കിവയ്ക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും നാടാണ് നമ്മുടേത്.

കേരളത്തിലാണെങ്കിൽ അതിരാവിലത്തെ ട്രെയിനുകൾ പലതും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇങ്ങനെ ഓടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കും.

ഇതുപോലൊരു ഓട്ടമാണ് മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരി റേച്ചൽ കൗറിൻ്റെ ജീവിതം. സിഎൻഎ ഇൻസൈഡർ എന്ന സിംഗപ്പൂർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്പരപ്പിക്കുന്ന ദിനചര്യ റേച്ചൽ വെളിപ്പെടുത്തിയത്.

എന്നാൽ മലേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ റേച്ചൽ കൗറിന്റെ ജീവിതം അതിനേക്കാൾ വ്യത്യസ്തവും വിചിത്രവുമാണ്.

കാരണം, അവരുടെ ദിനചര്യ തന്നെ വിമാനയാത്രയിലാണ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്.

എയർ ഏഷ്യ വിമാനക്കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന റേച്ചൽ, ദിവസവും പെനാംഗിൽ നിന്ന് ക്വാലാലംപൂർ വരെ വിമാനത്തിൽ യാത്ര ചെയ്യുന്നു.

വരും പോകും ചേർത്താൽ ഏകദേശം 800 കിലോമീറ്ററാണ് അവർ പിന്നിടുന്നത്. ഇത് കേൾക്കുന്നവർക്കു തന്നെ അത്ഭുതമാകുന്ന ഒന്നാണ്. എന്നാൽ, റേച്ചലിനുവേണ്ടി ഈ കഠിന യാത്ര ഒരു നിർബന്ധമാണ്.

കാരണം, കൗമാരത്തിലേക്ക് കടന്ന മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് അവർ എടുത്ത വലിയ തീരുമാനമിതെന്ന് സിംഗപ്പൂരിലെ സിഎൻഎ ഇൻസൈഡർ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു.

മുമ്പ്, റേച്ചൽ ക്വാലാലംപൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമേ മക്കളെ കാണാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ മക്കൾ വളരുന്നതിനോടൊപ്പം അവരുടെ ജീവിതത്തിൽ മാതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.

അങ്ങനെയാണ് എല്ലാ ബുദ്ധിമുട്ടുകളും ചെറുത്ത് ദിവസേന വിമാനത്തിൽ യാത്ര ചെയ്യാനുള്ള വഴി തിരഞ്ഞെടുത്തത്.

“കഷ്ടപ്പാടുണ്ടെങ്കിലും രാത്രി വീട്ടിലെത്തിയിട്ട് മക്കളോടൊപ്പം പഠനത്തിലും ഭക്ഷണത്തിലും പങ്കാളിയാകാൻ കഴിയുന്നതാണ് എനിക്ക് ഏറ്റവും വിലമതിക്കാവുന്നത്,” എന്ന് അവർ പറയുന്നു.

സാമ്പത്തികമായും ഈ തീരുമാനത്തിന് അടിസ്ഥാനമുണ്ട്. ക്വാലാലംപൂരിൽ വാടകവീട്ടിന് പ്രതിമാസം 25,000 രൂപയിലധികം ചെലവാകും.

എന്നാൽ സ്റ്റാഫിനുള്ള ഡിസ്കൗണ്ട് പരിഗണിച്ചാൽ, വിമാനയാത്രയ്ക്കായി മാസം 19,000 രൂപ മാത്രം മതി. കൂടാതെ, ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനാൽ ദിവസേനയുടെ ചെലവിലും ലാഭം കാണാം.

എല്ലാം കൂടി നോക്കുമ്പോൾ ഏകദേശം 12,000 രൂപ പ്രതിമാസം മിച്ചം വയ്ക്കാൻ കഴിയുന്നതായും റേച്ചൽ വ്യക്തമാക്കുന്നു.

എങ്കിലും, അവരുടെ ദിനചര്യ അത്ര എളുപ്പമല്ല. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ആവശ്യമായ വീട്ടുപണികൾ പൂർത്തിയാക്കും. അഞ്ച് മണിയോടെ വീട്ടിൽ നിന്നിറങ്ങി, കാർ ഓടിച്ച് വിമാനത്താവളത്തിലെത്തി 5.55-ന്റെ വിമാനം പിടിക്കും.

യാത്രയ്ക്ക് ഏകദേശം 50 മിനിറ്റ് മതിയാകും. ആറുമണിയോടെ ക്വാലാലംപൂരിൽ ഇറങ്ങുകയും ഏഴരയോടെ ഓഫീസിൽ എത്തുകയും ചെയ്യും. വൈകിട്ട് ആറരയ്ക്ക് ജോലി കഴിഞ്ഞ് തിരികെ വിമാനത്തിൽ കയറും.

രാത്രി എട്ട് മണിയോടെ വീട്ടിലെത്തി മക്കളെ ഹോംവർക്കിൽ സഹായിക്കുകയും അവരുടെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ് പതിവ്.

സിഎൻഎ ഇൻസൈഡറിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റുഡിയോയിൽ എത്തിയപ്പോൾ, ജോലി-ജീവിത സന്തുലനം എങ്ങനെ സാധ്യമാക്കുന്നുവെന്നത് റേച്ചൽ വിശദമായി പങ്കുവെച്ചു.

അവരുടെ ദിനചര്യ ക്യാമറയിൽ പകർത്തി പ്രേക്ഷകർക്ക് മുന്നിലും അവതരിപ്പിച്ചു. “ഇതു സാധ്യമല്ല” എന്നാണ് പലരുടെ പ്രതികരണം. എന്നാൽ സമൂഹമാധ്യമങ്ങൾ റേച്ചലിനെ ‘സൂപ്പർ മോം’ എന്ന വിശേഷണത്തോടെയാണ് സ്വീകരിച്ചത്. അവരുടെ കഥ പറയുന്ന വീഡിയോ ഇതിനകം തന്നെ 24 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

റേച്ചലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതൊന്നുണ്ട് – ആത്മാർഥതയോടെ എടുത്ത തീരുമാനം എത്രയും പ്രയാസകരമായ സാഹചര്യങ്ങളിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നത്.

കുടുംബത്തിനായി, മക്കളുടെ ഭാവിക്കായി, ഒരമ്മ ചെയ്യുന്ന ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് റേച്ചൽ കൗർ.



spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img