എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ

കൊച്ചി: കഴിഞ്ഞ ദിവസം എംപരിവാഹൻ ആപ്പിന്റെ വ്യാജപതിപ്പുണ്ടാക്കിയത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ, രാജ്യവ്യാപകമായി വ്യാപിച്ചിരുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ സംഘമാണ് അകപ്പെട്ടത്.

ഉത്തരപ്രദേശ് സ്വദേശിയായ പതിനാറുകാരൻ ആണ് എംപരിവഹൻ ആപ്പിന്റെ വ്യാജ പതിപ്പ് രൂപകൽപന ചെയ്തത്. ഇയാളുടെ സഹോദരൻ മനീഷ് യാദവ് (24) എന്നയാളെയും അതുൽ കുമാർ സിങ് (32) എന്നയാളെയും വാരാണസിയിൽനിന്ന് സൈബർ പൊലീസ് പിടികൂടി.

പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പതിനാറുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്.

തട്ടിപ്പിന്റെ രീതി

വാട്സാപ്പിൽ “മോട്ടോർ വാഹന വകുപ്പ്” എന്ന പേരിൽ വരുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്

സന്ദേശത്തിൽ ചലാൻ നമ്പർ, വാഹന രജിസ്ട്രേഷൻ വിശദാംശങ്ങൾ, കൂടാതെ പിഴ അടയ്ക്കാനുള്ള ലിങ്ക് എന്നിവ ഉൾപ്പെടും. ഈ ലിങ്കിൽ ക്ലിക്കുചെയ്താൽ, ഗൂഗിൾ പ്ലേസ്റ്റോറിൽ കാണാത്ത, എംപരിവഹൻ ആപ്പിന്റെ കൃത്രിമ പതിപ്പിലേക്ക് ഉപയോക്താക്കളെ കൊണ്ടുപോകും.

ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പൂർണ്ണ നിയന്ത്രണവും ഈ ആപ്പിന് ലഭിക്കും. സന്ദേശങ്ങളും, നോട്ടിഫിക്കേഷനും അയക്കുന്നതിനുള്ള അനുമതികൾ ആവശ്യപ്പെടും.

ഫോൺ ഉപയോക്താവ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതെന്ന് അറിയാതെ തന്നെ അത് പശ്ചാത്തലത്തിൽ പ്രവർത്തിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യും.

ബാങ്ക് വിവരങ്ങൾ, OTP, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവയടക്കം ഈ ആപ്പ് ചോർത്തും.ഈ ആപ്പിന്റെ സാങ്കേതിക മികവാണ് കുറ്റവാളികളെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടസ്സമായത്.

ടെലഗ്രാമിലൂടെയാണ് ഇരകളെ കണ്ടെത്തിയതും ഇവർ മെസേജുകൾ അയച്ചതും. ഏതാനും മാസങ്ങളായി ഈ സംഘം തട്ടിപ്പിനായി ആപ്പ് ഉപയോഗിച്ചുവരികയായിരുന്നു.

കൊച്ചി സൈബർ സെല്ലിലെ വിദഗ്ധർ അതുൽ കുമാർ സിങിന്റെ ഐപി വിലാസം തിരിച്ചറിഞ്ഞത് അന്വേഷണം വേഗമാക്കി. വാറന്റുമായി അന്വേഷണ സംഘം വാരാണസിയിലെത്തി, ഒരാഴ്ച താമസിച്ച് പ്രതികളെ പിടികൂടി.

നിരവധി കടമ്പകളും ബുദ്ധിമുട്ടുകളും കടന്നാണ് ഇവരെ പിടികൂടാൻ സാധിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


പ്രതികളുടെ ഫോണിൽ നിന്നും കേരളത്തിൽ രജിസ്റ്റർ ചെയ്ത 2,700 വാഹനങ്ങളുടെ വിവരങ്ങൾ, കർണാടക, തമിഴ്നാട്, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിലെ വാഹന വിവരങ്ങൾ, കെവൈസി അപ്ഡേറ്റ് ചെയ്യാൻ ഉള്ളതായും ഹണിട്രാപ്പിനായുള്ളതായും കരുതപ്പെടുന്ന വ്യാജ ആപ്പുകൾ തുടങ്ങിയവ കണ്ടെത്തി.

തട്ടിപ്പ് ഇരയായ എറണാകുളം സ്വദേശിയുടെ 85,000 രൂപ നഷ്ടപ്പെട്ടെന്ന പരാതി നാഷണൽ സൈബർ റിപോർട്ടിങ് പ്ലാറ്റ്ഫോമിൽ ലഭിച്ചതിനെ തുടർന്നാണ് കൊച്ചി സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

Related Articles

Popular Categories

spot_imgspot_img