എറണാകുളം: ബസ് കാത്തുനിൽക്കുന്നതിനിടെ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. കൊച്ചിയിൽ മുനമ്പത്താണ് ദാരുണ സംഭവം നടന്നത്.
കൈതത്തറ സ്വദേശി ആര്യയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ആര്യയുടെ മരണം സംഭവിച്ചത്. മകൾക്കൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇഷ്ടിക വീണത്. മഴ നനയാതിരിക്കാൻ വച്ചിരുന്ന ഷീറ്റിന് മുകളിലിരുന്ന ഇഷ്ടിക ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സബ് കലക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാദം. കാഞ്ഞങ്ങാട് മുന്‍ സബ് കലക്ടര്‍ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയില്‍ ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
വന്ദന മീണയുടെ പ്രവർത്തി പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം. സമൂഹമാധ്യമങ്ങളില്‍ സജീവയായ വന്ദന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഫോട്ടോ പങ്കുവച്ചത്. മെയ് 23നു പകര്‍ത്തിയ ചിത്രമാണ് വന്ദന മീണ പങ്കുവച്ചത് എന്നാണ് നിഗമനം.
പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കലക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതി. അതുകൊണ്ട് തന്നെ ജുനാഗഡ് എസ്ഡിഎമ്മായ വന്ദന തെറ്റിച്ചതെന്നാണ് പ്രധാന വിമര്‍ശനം.
ഗുജറാത്ത് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ വന്ദന മീണയും പ്രതീക് ജെയ്‌നും തമ്മിലുള്ള വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. ഇതോടെ ഗുജറാത്ത് കേഡറിലേക്കു പ്രദീക് ജെയ്ന്‍ മാറ്റം ആവശ്യപ്പെടുകയും സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ 24ന് ആണു പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്. ഭര്‍ത്താവ് ചുമതലയില്‍നിന്ന് ഒഴിയുന്ന ദിവസം കാസര്‍കോട് എത്തിയതായിരുന്നു വന്ദന.