ആലപ്പുഴ: ബീച്ചിൽ പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു. തിരുമല വാർഡ് രതീഭവൻ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ് മരിച്ചത്.
ആലപ്പുഴ ബീച്ചിലാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പെട്ടിക്കട മറിയുകയായിരുന്നു. നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കട മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണത്.
തീരത്തടിഞ്ഞ 10 കണ്ടയ്നറുകളും കാലി; തീരപ്രദേശത്തുള്ളവരും കപ്പലുകളും സൂക്ഷിക്കണം
കൊച്ചി: ലൈബീരിയന്‍ കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരളത്തിന്റെ വിവിധ തീരങ്ങളില്‍ അടിഞ്ഞു. നിലവില്‍ പത്ത് കണ്ടെയിനറുകളാണ് വിവിധ തീരങ്ങളില്‍ അടിഞ്ഞത്.
ഇതില്‍ എട്ട് കണ്ടെയ്‌നറുകള്‍ കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിലായി അടിഞ്ഞു. ചെറിയഴീക്കല്‍, ശക്തികുളങ്ങര, പരിമണം ഭാഗങ്ങളിലാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞത്.
വെളുപ്പിന് അഞ്ചോടെയാണ് നീണ്ടകര പരിമണം ഭാഗത്ത് മൂന്ന്സെറ്റ് കണ്ടെയ്നറുകള്‍ കണ്ടത്.
കണ്ടയ്നറുകൾ തുറന്ന അവസ്ഥയിലായിരുന്നു. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്.
രണ്ടു കണ്ടെയ്‌നറുകള്‍ ആലപ്പുഴ വലിയഴീക്കല്‍ തീരത്തടിഞ്ഞിട്ടുണ്ട്. കണ്ടൈയ്‌നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലില്‍ വീണു.
കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്.
നേരത്തെകണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു.