പത്തനംതിട്ട: പ്രസാദമായി നൽകിയ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് ഫോണിലൂടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പിടികൂടി പോലീസ്. പത്തനംതിട്ട ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷൈജുവാണ് പിടിയിലായത്.
ഫോൺ റെക്കോര്‍ഡ് സഹിതം യുവാവ് നൽകിയ പരാതിയിലാണ് നടപടി. ഗുരു മന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ചാണ് അസഭ്യം പറഞ്ഞത് എസ്എൻഡിപി യോഗം നെല്ലിമുകൾ ശാഖാ സെക്രട്ടറിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഷൈജുവിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 17നായിരുന്നു സംഭവം. ശാഖാ സെക്രട്ടറി കടമ്പനാട് വടക്ക് നെല്ലിമുകൾ അരുൺ നിവാസിൽ അരുൺ സുദർശനനെയാണ് രാത്രി 9.30 ന് ഫോണിലൂടെ അസഭ്യം വിളിച്ചത്. പിന്നാലെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മയോടും ഭാര്യയോടുമാണ് അരുണിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.
ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു. ഈ റെക്കോർഡ് സഹിതമാണ് പരാതി നൽകിയത്. ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാൻ ഷൈജു മുമ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതിൽ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്.
വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു