കോട്ടയം: തൊമ്മൻകുത്തിൽ രൂപതയുടെ കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും, കുരിശിന്റെവഴി തടയുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ്. വടക്കുനോക്കി യന്ത്രങ്ങളായ കോൺഗ്രസിനും, കേരള കോൺഗ്രസിനും വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന് ഷോൺ ആരോപിച്ചു.
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നേക്ക് കൃത്യം അഞ്ച് ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിൽ കുരുത്തോല പ്രദിക്ഷണം സുരക്ഷാ കാരണങ്ങൾ കൊണ്ട് അനുമതി നിഷേധിച്ചപ്പോൾ ക്രൈസ്തവർക്കിടയിൽ വർഗീയ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ 5 മിനിറ്റ് കൊണ്ട് പ്രതികരിച്ച മുഖ്യമന്ത്രി താങ്കൾ ഭരിക്കുന്ന സംസ്ഥാനത്ത് കോതമംഗലം രൂപതയുടെ ഭാഗമായ തൊമ്മൻകുത്തിൽ രൂപതയുടെ കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും, കുരിശിന്റെവഴി തടയുകയും ചെയ്ത നടപടി കണ്ടില്ലേ. വടക്കുനോക്കി യന്ത്രങ്ങളായ കോൺഗ്രസിനും,കേരള കോൺഗ്രസിനും ഈ വിഷയത്തിൽ മിണ്ടാട്ടമില്ല. ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
അതേസമയം തൊടുപുഴ തൊമ്മൻ കുത്ത് സെയ്ന്റ് തോമസ് പള്ളിയിൽ നിന്ന് നാരുങ്ങാനത്ത് വനം വകുപ്പ് കുരിശു തകർത്ത സ്ഥലത്തേക്ക് നടത്തിയ കുരിശിന്റ വഴി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.
എന്നാൽ സ്വന്തം ഭൂമിയിൽ കയറാൻ അവകാശമുണ്ടെന്ന നിലപാട് വിശ്വാസികൾ സ്വീകരിച്ചതോടെ സംഘർഷം ഒഴിവാക്കാനായി പോലീസ് നയപരമായ നിലപാട് എടുത്തു. ഇതോടെ പ്രശ്നങ്ങൾ ഒഴിവായി.
വികാരിയുടെ നേതൃത്വത്തിൽ പള്ളിയുടെ ഭൂമിയിൽ പ്രവേശിച്ച് പ്രർത്ഥന നടത്തി. കുരിശു സ്ഥാപിക്കുന്നത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂപതയും സർക്കാരുമായി ആലോചിച്ചു പിന്നീട് തീരുമാനിക്കും. ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ പിഡാനുഭവ ശുശ്രൂഷകൾ ക്ക് ശേഷമാണ് കുരിശിന്റ വഴി ആരംഭിച്ചത്.