ഉത്തർപ്രദേശിലെ ജലാലാബാദിൽ തെരുവിൽ അലഞ്ഞുനടക്കുന്ന കാളയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക് ലഭിച്ചു. ജലാലാബാദ് ടൗണിൽ കാള ഒരാളെ പിന്നിൽനിന്ന് കുത്തി വീഴ്ത്തുകയും, കൊമ്പിൽ കോർത്ത് എറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കുത്തേറ്റ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കാള വീണ്ടും കുത്തുകയായിരുന്നു. 15 people injured in bull attack
ടൗണിൽ കുതിച്ചോടിയ കാള വീണ്ടും നിരവധി ആളുകളെ കുത്തി വീഴ്ത്തി. തുടർന്ന്, ജലാലാബാദ് മുനിസിപ്പൽ കൗൺസിൽ അധികൃതർ കാളയെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുനിസിപ്പൽ വാഹനങ്ങൾ കാളയെ തടയാൻ ശ്രമിച്ചെങ്കിലും അത് രക്ഷപ്പെടാൻ കഴിഞ്ഞു. മൂന്നു മണിക്കൂറോളം ഭീതി വിതച്ച കാളയെ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടുകയായിരുന്നു.