മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി അവർ ഇന്നെത്തും; 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നലെ കഴിഞ്ഞതുപോലെ എന്ന് മൂന്നാറുകാർ; ഹെലികോപ്റ്റർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർഥികൾ മരിച്ചതിൻറെ ഓർമ പുതുക്കി മൂന്നാർ

മൂന്നാർ: ഹെലികോപ്റ്റർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർഥികൾ മരിച്ചതിൻറെ ഓർമ പുതുക്കി മൂന്നാർ. 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായി, പൊട്ട്, വളകൾ, റിബൺ തുടങ്ങിയവയുമായി ഇന്നു ദുരന്തമുണ്ടായ സ്ഥലത്തെ സ്മാരകത്തിലെത്തും.

1984 നവംബർ ഏഴിനാണ് ദുരന്തമുണ്ടായത്. മൂന്നാർ ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ 14 കുട്ടികളെയാണ് മുതിരപ്പുഴയാർ അപഹരിച്ചത്. എല്ലാവരും മൂന്നാർ ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളായിരുന്നു. 10.30ഓടെയായിരുന്നു ദുരന്തം. ഹെലികോപ്ടറിൻറെ ശബ്ദം കേട്ടാണ് യു.പി വിഭാഗം കുട്ടികൾ ക്ലാസ് മുറികളിൽനിന്ന് പുറത്തേക്കോടിയത്.

അന്ന് ചില ക്ലാസുകളിൽ അധ്യാപകർ ഉണ്ടായിരുന്നില്ല. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. എന്നാൽ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുന്പിൽ പോയ കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നിൽനിന്നു കുട്ടികൾ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്നു. കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു.

പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്ന് കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. മൂന്നാർ ഹെഡ് വർക്സ് ഡാമിൻറെ ഭാഗമായതിനാൽ തണുപ്പും ആഴവും കൂടുതലായിരുന്നു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. 14 പേരെ രക്ഷിക്കാനായില്ല.

എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ഷിബു, പി. മുത്തുമാരി ,എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നി വിദ്യാർഥികളെയാണ് നഷ്ടമായത്. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കിപ്പണിതെങ്കിലും 2018ലെ പ്രളയം പാലത്തെ അപ്പാടെ തൂത്തെടുത്തു.

മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി വ്യാഴാഴ്ച രാവിലെ ദുരന്തസ്ഥലത്തെ സ്മാരകത്തിലെത്തും.

തകർന്ന തൂക്കുപാലത്തിന് സമീപത്തെ സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊമ്പരത്തിന് സാക്ഷ്യം വഹിക്കും. മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ 10.30ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് മൂന്നാറിലെ ടാറ്റാ ടീയിൽ മാനേജരായിരുന്ന അന്നത്തെ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗിൻറെ ബന്ധുവിനെ കൊണ്ടുപോകുന്നതിനാണ് ഹെലികോപ്റ്റർ എത്തിയത്. ദുരന്തത്തെത്തുടർന്ന് റിട്ട. ജില്ലാ ജഡ്ജി പ്രഹ്ലാദനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.

1942-ൽ ബ്രിട്ടിഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കി നിർമിച്ചെങ്കിലും 2018-ലെ പ്രളയത്തിൽ പാലം അപ്പാടെ ഒലിച്ചുപോയി. ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

തകർന്ന തൂക്കുപാലത്തിനു സമീപം നിർമിച്ചിട്ടുള്ള സ്മാരകത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊന്പരത്തിന് സാക്ഷ്യം വഹിക്കും.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി -...

മാര്‍പാപ്പയുടെ നിര്യാണം; സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തിൽ സംസ്ഥാനത്തും ദുഃഖാചരണം. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍...

ലഹരിക്കടത്തിന് മറയായി ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ..! പക്ഷെ എന്നിട്ടും പണി പാളി; ഇടുക്കിയിൽ യുവാവ് പിടിയിലായത് ഇങ്ങനെ:

അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിൽ ലഹരി വസ്തുക്കളുമായി...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

Related Articles

Popular Categories

spot_imgspot_img