കൊച്ചി: ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം പ്രവർത്തനം നടത്തിയിരുന്ന പതിനൊന്ന് യുവതികള്‍ പിടിയില്‍. കൊച്ചി വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലാണ് സംഭവം. ലഹരി പരിശോധനയ്ക്കിടെയാണ് യുവതികൾ പിടിയിലായത്.
സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധനയ്ക്ക് എത്തിയത്.
അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു മലയാളി യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗത്ത് എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. അതേസമയം പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.