അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. 22 വയസുകാരനായ ഹിമാൻഷു സിംഗ് എന്ന യുവാവാണ് മരിച്ചത്. മീററ്റിൽ ശനിയാഴ്ച അയല്‍വാസിയുടെ വിവാഹാഘോഷത്തിനിടെയാണ് ദാരുണ സംഭവം.
ഞായറാഴ്ച ഇയാളുടെ സുഹൃത്തിന്റെ വിവാഹമായിരുന്നു. വരന്റെ അയൽക്കാരനായിരുന്നു ഹിമാൻഷു സിങു. കല്യാണത്തിന്‍റെ ഭാഗമായുള്ള ബാച്ചിലേഴ്‌സ് പാർട്ടിക്ക് മദ്യം വാങ്ങി വരാന്‍ പോയതാണ് ദുരന്തത്തിൽ കലാശിച്ചത്.
മദ്യവുമായി കല്യാണ വീട്ടിലെത്തിയ ഹിമാൻഷു. ഇതിനിടെ യുവാവിന്‍റെ ബന്ധുവിനെ കണ്ടതോടെ കയ്യിലുള്ള മദ്യക്കുപ്പി അരയില്‍ വസ്ത്രത്തിനടയില്‍തിരുകി.
പിന്നാലെ ബന്ധു കാണാതിരിക്കാന്‍ മതില്‍ ചാടാന്‍ ശ്രമിച്ചതോടെ കൈ വഴുതി താഴേക്കുവീണു. ഇതോടെ അരയില്‍ വച്ചിരുന്ന കുപ്പി പൊട്ടിചില്ല് വയറിൽ തുളച്ചു കയറുകയായിരുന്നു.
വയറിൽ ഗുരുതരമായി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവ് താമസിയാതെ മരിക്കുകയായിരുന്നു. യുവാവിന്റെ മരണത്തെ തുടർന്ന് അയൽക്കാരന്റെ വിവാഹം ചടങ്ങുകൾ മാത്രമാക്കി പൂർത്തിയാക്കി.