കണ്ണൂർ ഇരിട്ടിയിൽ AI ക്യാമറയെ പരീക്ഷിക്കാനായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്ക് തിരിച്ചു പണി കൊടുത്ത് ക്യാമറ. അന്പതിലധികം തവണയാണ് മൂവർ സംഘം ക്യാമറയ്ക്കു മുന്നിൽ മുന്നിൽ അഭ്യാസം കാണിച്ചത്. ഇരിട്ടി പയ്യഞ്ചേരിയിലെ റോഡ് ക്യാമറയ്ക്കു മുന്നിലായിരുന്നു യുവാക്കളുടെ കാലങ്ങളായുള്ള അഭ്യാസം. നോട്ടീസുകൾ പലതവണ അയച്ചെങ്കിലും യുവാക്കൾക്ക് കുലുക്കമുണ്ടായില്ല. നിരവധി തവണ പോകുമ്പോഴും വരുമ്പോഴും ഹെൽമെറ്റ് വയ്ക്കാതെയും ട്രിപ്പിൾ യാത്ര ചെയ്തും യുവാക്കൾ ക്യാമറക്ക് മുന്നിലൂടെ വിലസി. നോടീസുകൾ അയച്ചിട്ടും യുവാക്കൾ ഫൈൻ അടയ്ക്കുകയോ നിയമ ലംഘനം നിർത്തുകയോ ചെയ്യാതിരുന്നതിനാൽ MVD മൂവരെയും കഴിഞ്ഞ ദിവസം കയ്യോടെ പിടികൂടി.
ക്യാമെറ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനാണ് തങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് യുവാക്കൾ പറയുന്നത്. ഏതായാലും മൂന്നു പേരുടേയും ലൈസൻസ് മൂന്നുമാസത്തേക് സസ്‌പെൻഡ് ചെയ്ത MVD ഇവരെ മൂന്നു ദിവസത്തെ ഡ്രൈവിങ് റിസർച്ച് കോഴ്സ് ചെയ്യാനായി എടപ്പാളിലേക്കയച്ചു. തിരിച്ചെത്തിയാൽ അഞ്ച് ദിവസത്തെ ആതുരസേവനവും ചെയ്യണം.