എൽ.ഡി.എഫിനു വേണ്ടി എറണാകുളം പിടിക്കാൻ കെ.വി തോമസിൻ്റെ മകൾ എത്തുമോ? 15 സീറ്റുകളിൽ ഏകദേശ ധാരണയായി; നാളെ അന്തിമ തീരുമാനം; പ്രഖ്യാപനം 27 ന്

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായി കെ.വി തോമസിൻ്റെ മകൾ രേഖ തോമസ് എത്തിയേക്കും.
എന്നാൽ രേഖയുടെ പേര് ഇത്തരത്തിൽ പ്രചരിക്കുന്നത് ആദ്യമായല്ല. 2019ലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്തും രേഖ തോമസിൻ്റെ പേര് പറഞ്ഞു കേട്ടിരുന്നു.
കഴിഞ്ഞ 26 വർഷമായി പ്രമുഖ കമ്പനികളുടെ തേയില, കാപ്പിപ്പൊടി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം നടത്തുകയാണ് രേഖ. കെ.വി.തോമസിന്റെ തോപ്പുംപടിയിലെ കുറുപ്പശേരി വീടിനോട് ചേർന്നാണ് ഓഫീസ്. സ്വകാര്യ സ്ഥാപനത്തിൽനിന്ന് മാനേജരായി വിരമിച്ച ടോമിയാണ് ഭർത്താവ്.
കൊച്ചി മേയർ എം.അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, യുവ നേതാവ് കെ.എസ്.അരുൺ കുമാർ തുടങ്ങിയവരുടെ പേരുകളും എറണാകുളത്ത് പരിഗണനയിലുണ്ട്.

അതേ സമയം സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്കുള്ള സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി നിർദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ അനുമതി നല്‍കും. ഇതിന് പിന്നാലെ പിബിയുടെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

ചാലക്കുടി, പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി, വടകര എന്നീ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ചാലക്കുടിയി‍ൽ മുൻമന്ത്രി സി.രവീന്ദ്രനാഥിന്റെ പേര് തൃശൂർ ജില്ലാ കമ്മിറ്റിയും നിർദേശിച്ചെങ്കിലും അദ്ദേഹത്തിനു താൽപര്യമില്ല. ഈ മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളത്താണെന്നതിനാൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിർദേശവും പ്രധാനമാണ്.

പാലക്കാട്ട് പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെയും പേരുകൾ ഉയർന്നതോടെ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കണം. ആലത്തൂരിൽ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾ ഒരുപോലെ മന്ത്രി കെ.രാധാകൃഷ്ണൻ വേണമെന്നു വാദിക്കുന്നതിനാൽ അദ്ദേഹം മത്സരത്തിനു തയാറായേക്കുമെന്നാണു സൂചന.

സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു...

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img