മലപ്പുറം: ബിരിയാണി കഴിച്ചപ്പോൾ ഉള്ളിൽ പോയ എല്ലിന്‍കഷ്ണം ശ്വാസകോശ അറയില്‍ കുടുങ്ങി. മലപ്പുറം കോട്ടയ്ക്കൽ തെന്നല സ്വദേശിയായ 59 വയസുകാരന്റെ അനുഭവം അല്പം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണം ഇറക്കുമ്പോൾ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തിൽ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു.While eating biryani, a piece of bone got stuck in the lung cavity
സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയിൽ പോയി എക്‌സ്റേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടർമാർ മടക്കിയയച്ചു. ഒന്നരവർഷം മുൻപുണ്ടായ സംഭവമാണെങ്കിലും രണ്ടാഴ്ച മുൻപാണ് കടുത്ത ചുമയും ശ്വാസതടസ്സവും കഫത്തിൽ രക്തത്തിന്റെ അംശവും കണ്ടെത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുൾ നാസർ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തിൽ ഒന്നരവർഷം മുൻപ് പങ്കെടുത്ത് ലഗോൺ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്‌പെഷ്യൽ ബിരിയാണി കഴിച്ചപ്പോളാണ് എല്ല് ഉള്ളിൽ പോയത്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതൽ പ്രിയം. കൂടെ ഹാർമോണിയം വായനയുമുണ്ട്. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തിൽ ഒന്നരവർഷം മുൻപ് പങ്കെടുത്ത് ലഗോൺ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്‌പെഷ്യൽ ബിരിയാണി കഴിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
തിരൂരിലുള്ള ആശുപത്രിയിൽ പോയി സി.ടി. സ്‌കാൻ എടുത്തു. ശ്വാസകോശത്തിന്റെ അറകളിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അവിടത്തെ ഡോക്ടർമാർ തൃശ്ശൂരിലെ പൾമനോളജിസ്റ്റ് ജൂഡോ വാച്ചാപറമ്പിലിനെ കാണാൻ നിർദേശിച്ചു. ഉടൻ ബ്രോങ്കോസ്‌കോപ്പി നടത്താനായി ഡോക്ടർ അമല ആശുപത്രിയിലേയ്ക്ക് അയച്ചു.
അമലയിലെ പൾമണോളജി പ്രൊഫസർ ഡോ. തോമസ് വടക്കനും ഡോ. ശുഭം ചന്ദ്രയും ചേർന്ന് ബ്രോങ്കോസ്‌കോപ്പി നടത്തി ശ്വാസകോശത്തിൽ കുടുങ്ങിയ വലിയ എല്ലിൻകഷണം പുറത്തെടുത്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വൈ’ അക്ഷരത്തിന്റെ രൂപത്തിലുള്ള എല്ലിൻകഷണം രക്തസ്രാവമില്ലാതെ പുറത്തെടുക്കാനായത് വലിയ നേട്ടമാണെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു.