web analytics

ലോക് സഭ തെരഞ്ഞെടുപ്പിൽ മോദിക്ക് പിഴച്ചതെവിടെ; ചില തന്ത്രങ്ങൾ പാളിയോ?

ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം ഉജ്വലമായ വിജയം നേടി അധികാരം നിലനിർത്തണമെന്ന ആവേശത്തോടെയാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്.(Where did Modi go wrong in the Lok Sabha elections)

 

2019ല്‍ ബി ജെ പിക്ക് വലിയ വിജയം നേടി ക്കൊടുത്ത 303 മണ്ഡലങ്ങളില്‍ 92 ഇടങ്ങളില്‍ ബി ജെ പി ഇത്തവണ പരാജയപ്പെട്ടു. അന്ന് വിജയം നേടിയിരുന്ന 208 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ബി ജെ പിക്ക് നിലനിര്‍ത്താനായത്.

 

ഇതില്‍ മോദിയുടെ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വലിയ രീതിയില്‍ കുറയുകയും ചെയ്തു. ഏറ്റവും വലിയ നഷ്ടം ബി ജെ പിക്കുണ്ടായത് ഉത്തര്‍പ്രദേശിലാണ്. പരാജയപ്പെട്ട 92 സീറ്റുകളില്‍ 29 സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്.

മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 16, പത്ത് സീറ്റുകള്‍ പരാജയപ്പെട്ടു. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ എട്ട് വീതം സീറ്റുകളും ബി ജെ പിക്ക് കൈമോശം വന്നു.

ഹരിയാന (അഞ്ച്), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (മൂന്ന്), പഞ്ചാബ് (രണ്ട്), ഗുജറാത്ത്, അസം, ചണ്ഡീഗഢ്, ദാമന്‍ദിയു, ലഡാക്ക്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് ബി ജെ പിക്ക് നിലനിര്‍ത്താനാകാതെ പോയത്. 15 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നായാണ് 92 സീറ്റുകള്‍ നഷ്ടപ്പെട്ടത്.

 

ഇതില്‍ 29 സീറ്റുകള്‍ പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. 63 പൊതുമണ്ഡലങ്ങളും പത്ത് പട്ടികജാതി മണ്ഡലങ്ങളും 11 പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളുമാണ് നഷ്ടപ്പെട്ടവയിലുള്ളത്.

ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പരാജയം ഏറ്റുവാങ്ങിയതെങ്കിലും മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ നഗര മണ്ഡലങ്ങളും ബി ജെ പിയെ കൈവിട്ട മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

 

പരാജയപ്പെട്ട 92 സീറ്റില്‍ ഔറംഗാബാദ്, ദുംക, ലോഹാര്‍ഡഗ, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ഗഡ്ചിരോളി- ചിമൂര്‍, ബാര്‍മര്‍, കരൗലി- ധോല്‍പൂര്‍, ബന്ദ, ചന്ദൗലി, ഫത്തേപൂര്‍ എന്നിവ രാജ്യത്തെ ഏറ്റവും ദരിദ്ര ജില്ലകളായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയ ജില്ലകളിലെ മണ്ഡലങ്ങളാണ്. ഈ പതിനൊന്ന് സീറ്റുകളില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസ്സും മൂന്നെണ്ണം സമാജ്വാദി പാര്‍ട്ടിയുമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ ബി ജെ പി നേടി, ഇത്തവണ പരാജയപ്പെട്ട 92 സീറ്റുകളില്‍ 42 എണ്ണം കോണ്‍ഗ്രസ്സാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ ഒമ്പത്, രാജസ്ഥാനില്‍ എട്ട്, ഉത്തര്‍ പ്രദേശില്‍ നാല് എന്നിങ്ങനെയാണ് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത മണ്ഡലങ്ങള്‍.

 

25 സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി നേടി. ഇവയെല്ലാം ഉത്തര്‍ പ്രദേശിലാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍ എന്‍ സി പി ശരദ് പവാര്‍ വിഭാഗം അഞ്ച് സീറ്റുകള്‍ നേടി.

ആം ആദ്മി പാര്‍ട്ടി, ഭാരത് ആദിവാസി പാര്‍ട്ടി, സി പി ഐ എം എല്‍, സി പി എം, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവരാണ് സീറ്റുകള്‍ പിടിച്ചെടുത്ത മറ്റു പാര്‍ട്ടികള്‍.

400 സീറ്റുകൾ പിടിക്കുമെന്നായിരുന്നു അവകാശവാദം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും എല്ലാം തന്നെ ഈ കടുത്ത ആത്മവിശ്വത്തിൽ ഉറച്ചുള്ളതായിരുന്നു.

ഇന്ത്യ സഖ്യം തകർന്നടിയുമെന്നും ബിജെപിയുടെ ആഗ്രഹങ്ങൾ പൂവിടുമെന്നും തന്നെയാണ് എക്സിറ്റ് പോളുകളും പറഞ്ഞത്. എന്നാൽ ജനം എഴുതിയ വിധി മറ്റൊന്നായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മിക്കവാറും നേതൃ ഘടകത്തിൽ ആയിരുന്നു ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരെ ജനങ്ങൾക്ക് മുൻപിൽ ഉയർത്തികാട്ടിയാണ് പല പ്രചാരണങ്ങളും നടന്നത്.

 

എന്നാൽ ജനം ഇത് കാര്യമായി കണക്കിലെടുത്തില്ലെന്നാണ് സർവേ ഫലം കാണിക്കുന്നത്. മൂന്നിലൊന്ന് ഭാഗം ആളുകളും സ്ഥാനാർത്ഥിയെ കേന്ദ്രീകരിച്ചാണ് പാർട്ടിക്ക് വോട്ട് ചെയ്തത്. പത്തിൽ ഒരാൾ മാത്രമാണ് നേതൃത്വ ഘടകം പരിഗണിച്ചത്.

രാമക്ഷേത്ര നിർമ്മാണം, ഹിന്ദുത്വ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സുപ്രധാന സംരംഭങ്ങൾക്ക് നല്ല ജനസമ്മിതി ലഭിച്ചിരുന്നുവെന്നായിരുന്നു കണക്കുകൂട്ടൽ.

 

എന്നാൽ ഇക്കാര്യങ്ങളെക്കാൾ വെല്ലുവിളി ഉയർത്തികൊണ്ട് പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള വ്യാപകമായ സാമ്പത്തിക ആശങ്കകൾ ഉയർന്നുവന്നു.

കേന്ദ്രസർക്കാരിന്റെ പ്രകടനത്തെ ക്കുറിച്ച് ജനങ്ങൾക്ക് പൊതുവിൽ സംതൃപ്തി ഉണ്ടെങ്കിലും 2019-നെ അപേക്ഷിച്ച് ഇത് കുറഞ്ഞിട്ടുണ്ട്. വോട്ടർമാരിൽ തൃപ്തി ഉണ്ടാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് സർവേ സൂചിപ്പിക്കുന്നു.

വോട്ടെണ്ണൽ ദിനം മുഴുക്കെ കിതച്ചോടുന്ന ബിജെപിയെയാണ് രാജ്യം കണ്ടത്. കേവല ഭൂരിപക്ഷം ഒറ്റക്ക് നേടാനാകാതെ ബിജെപി വീണു.

രാമക്ഷേത്രവും വർഗീയ വിഷവും സാമ്പത്തിക രംഗത്തെ അവകാശവാദങ്ങളും ഫലം കണ്ടില്ല. എന്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പിൽ നടന്നത് ? ബിജെപിക്ക് പിഴച്ചത് എവിടെയാണ് ?

ഡൽഹിയിലെ സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിൻ്റെ (സിഎസ്ഡിഎസ്) ലോക്‌നീതി പ്രോഗ്രാമിൻ്റെ പോസ്റ്റ്-പോൾ പഠനം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചിത്രം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത് ഇക്കാര്യമാണ്.

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ പ്രകടനവും മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അവർ നേരിട്ട തിരിച്ചടിയുമാണ് ബിജെപിയുടെ വീഴ്ചക്ക് അടിത്തറ പാകിയത്.

 

തെലങ്കാനയിലെയും ഒഡീഷയിലെയും നേട്ടം ഈ നഷ്ടങ്ങൾ നികത്താൻ പാകത്തിൽ ഉള്ളതായിരുന്നില്ല. ഒരിക്കലും കണക്കുകൂട്ടിയില്ലാത്ത തിരിച്ചടികളാണ് പലയിടത്തും ബിജെപിക്ക് നേരിട്ടത്.

ഇന്ത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ മാത്രം ഉൾക്കൊണ്ടതായിരുന്നു ഫലം. കോൺഗ്രസിനും മറ്റ് സഖ്യ കക്ഷികൾക്കും ഒരേപോലെ നേട്ടം ഉണ്ടാകുകയും സഖ്യത്തിന്റെ ആകെ വിജയത്തിലേക്ക് എല്ലാവരും ഒരുപോലെ ഓഹരികൾ നൽകുകയും ചെയ്തിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിയും തൃണമൂലും അതിൽ പ്രധാനപ്പെട്ടതാണ്.രാമക്ഷേത്ര നിർമ്മാണം, ഹിന്ദുത്വ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സുപ്രധാന സംരംഭങ്ങൾക്ക് നല്ല ജനസമ്മിതി ലഭിച്ചിരുന്നുവെന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ ഇക്കാര്യങ്ങളെക്കാൾ വെല്ലുവിളി ഉയർത്തികൊണ്ട് പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള വ്യാപകമായ സാമ്പത്തിക ആശങ്കകൾ ഉയർന്നുവന്നു
വോട്ടുവിഹിതം വളരെ കുറഞ്ഞ തോതിൽ മാത്രമാണ് ബിജെപിക്ക് വർധിപ്പിക്കാനായത്.

 

കോൺഗ്രസിനും സഖ്യകക്ഷികൾക്കുമുള്ള വോട്ടുകൾ പ്രായഭേദമന്യേ വ്യാപിച്ചപ്പോൾ യുവ വോട്ടർമാർക്കിടയിൽ ബിജെപിക്ക് ഉയർന്ന ശതമാനം പിന്തുണ ലഭിച്ചു. ഇത്തരത്തിൽ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും സ്വാധീനം വലിയ തോതിൽ കുറഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ തെളിഞ്ഞ് കണ്ടത്.

രാമക്ഷേത്ര നിർമ്മാണം, ദാരിദ്ര്യ നിർമ്മാർജ്ജനം, വികസന സംരംഭങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഇന്ത്യയുടെ അന്തർദേശീയ നിലവാരം ഉയർത്തൽ, ഹിന്ദുത്വ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഒരു വിഭാഗം ഭരണത്തിൽ സംതൃപ്തി കണ്ടെത്തുന്നു.

 

എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങളെക്കാൾ മതപരവും സാംസ്കാരികവുമായ സംരംഭങ്ങളിലൂടെ ജനസമ്മിതി കണ്ടെത്താൻ ശ്രമിച്ചത് പാർട്ടിക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
2019 മുതൽ കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി വർദ്ധിച്ചതായി സർവേ സൂചിപ്പിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രകടനത്തിൽ ഏറ്റവും നീരസം തോന്നിയ പ്രവൃത്തിയായി വോട്ടർമാരിൽ നാലിലൊന്ന് പേരും എടുത്തുകാണിക്കുന്നത്.

പത്തിൽ ഒരാൾ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളും സാംസ്കാരിക-മത പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ സർക്കാരിനെ തിരിച്ചടിച്ചു.

സാമ്പത്തിക പ്രശ്നങ്ങൾ പോലെ തന്നെ വർഗീയത/മത സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.

 

അയോദ്ധ്യ രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും ബിജെപി തോറ്റത് ഇവിടെ എടുത്ത് പറയേണ്ടതാണ്.

ഈ കാര്യങ്ങൾ അംഗീകരിച്ച് കൊണ്ടും ചിലർ ബിജെപിയെ തന്നെ പിന്തുണക്കുന്നത് തുടർന്നെങ്കിലും, വലിയൊരു വിഭാഗം മാറി ചിന്തിക്കാൻ നിര്ബന്ധിതരായി.

 

ഗ്രാമ പ്രദേശങ്ങളിലെ ദുരിതങ്ങളും ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഭരിക്കുന്ന ഗവൺമെൻ്റിനോടുള്ള സംതൃപ്തിയുടെ നിലവാരവും വോട്ടിങ് രീതിയും വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നു.

ജനാധിപത്യത്തിൽ സാമ്പത്തിക സ്ഥിതിഗതികൾ വോട്ടർമാരെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായെന്ന് തോന്നുന്ന ആളുകളിൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലായി കാണുന്നു.

 

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വലിയ തോതിൽ സംവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

ഭരണകക്ഷി തങ്ങളുടെ ശ്രദ്ധേയമായ ജിഡിപി സംഖ്യകളും ജനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സാമ്പത്തിക സംരംഭങ്ങളും കൊട്ടിഘോഷിക്കുമ്പോൾ, പ്രതിപക്ഷ കൂട്ടായ്മയുടെ പ്രചാരണം തൊഴിലില്ലായ്മ, വിലക്കയറ്റം, മറ്റ് തരത്തിലുള്ള സാമ്പത്തിക ദുരിതങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

 

സമ്പദ്‌വ്യവസ്ഥയുടെ പോരായ്മകളിലേക്ക് കടന്ന്, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ കോൺഗ്രസ് ശ്രദ്ധാപൂർവ്വം ശ്രമിച്ചിരുന്നു.

സാധാരണ വോട്ടർമാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക കാര്യങ്ങൾ വലിയ കാര്യമല്ലായിരിക്കാം. എന്നാൽ തങ്ങളുടെ ദൈനം ദിന ജീവിതത്തെ ക്കുറിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ട്. സാമ്പത്തികമായി തങ്ങൾ കടന്നുപോയ കാര്യങ്ങളെക്കുറിച്ചാണ് അവർ ഇപ്പോഴും ചിന്തിക്കുക.

 

ഇത് കണക്കിലെടുക്കുമ്പോൾ, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള അവരുടെ ധാരണയെക്കാൾ വ്യക്തിപരമോ കുടുംബപരമോ ആയ സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.

സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടുന്നവരോ അല്ലെങ്കിൽ സാമ്പത്തിക ക്ഷേമത്തിൽ പുരോഗതി അനുഭവിച്ചവരോ ആണ് ഭരണകൂടത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ കൂടുതൽ സാധ്യത.

 

നേരെമറിച്ച്, സാമ്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം അല്ലെങ്കിൽ സാമ്പത്തിക അസ്ഥിരത എന്നിവ അഭിമുഖീകരിക്കുന്ന വ്യക്തികൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തേക്കാം. ഇന്ത്യയിലെ തിരഞ്ഞെടുപ്പിലും ഇത് തന്നെയാകാം നടന്നിട്ടുള്ളത്.

ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങളുടെ വ്യക്തിഗത/ഗാർഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 10 പേരിൽ നാല് പേർക്ക് മാത്രമേ തോന്നിയിട്ടുള്ളൂ.

 

ഇതിനർത്ഥം ഭൂരിഭാഗം ആളുകളുടെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരുകയോ മോശമാവുകയോ ചെയ്തു എന്നാണ്. 2019  വളരെ മോശമാണ് ഈ കണക്കുകൾ എന്ന് പറയാം. ഗണ്യമായ വിഭാഗത്തിന്റെ സാമ്പത്തിക നില കൂടുതൽ മോശമാവുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി അച്ഛേ ദിനിന് അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രക്രിയകൾ വോട്ടർമാരുടെ ഉപഗ്രൂപ്പുകളെ വ്യത്യസ്തമായി ബാധിക്കാൻ സാധ്യതയുണ്ട്. അവരുടെ ഉപജീവനമാർഗവും വരുമാനവും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

 

നഗരങ്ങളിലെ വോട്ടർമാരേക്കാൾ കൂടുതൽ ഗ്രാമീണ വോട്ടർമാർ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി കരുതിയതായി കണക്കുകൾ കാണിക്കുന്നു. സാമ്പത്തിക വികസന പ്രക്രിയകൾ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളെ വ്യത്യസ്തമായി സ്വാധീനിച്ചിട്ടുണ്ടെന്നും കണക്കുകൾ കാണിക്കുന്നു.

 

സമ്പന്നരിൽ പകുതിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയുമ്പോൾ, ദരിദ്രരുടെ അനുപാതം 37% വരെ കുറവാണ്.ആളുകൾ അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കിയ രീതി അവരുടെ രാഷ്ട്രീയ മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി പറയാം.

2014-ൽ നരേന്ദ്ര മോദി ദേശീയ രംഗത്തേക്ക് ഉയർന്ന് വന്നത് മുതൽ, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നേതൃത്വം വോട്ടർമാരെ ഗണ്യമായ തോതിൽ ബിജെപിയിലേക്ക് ആകർഷിച്ചിരുന്നു.

 

2024-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ (എൻ.ഡി.എ.യുടെയും) തിരഞ്ഞെടുപ്പ് തന്ത്രം മോദിയെ പ്രചാരണത്തിൻ്റെ മുഖമാക്കുക എന്നതായിരുന്നു. വോട്ട് തങ്ങൾക്കല്ലെന്നും പ്രധാനമന്ത്രി മോദിക്ക് വേണ്ടിയുള്ള മൂന്നാം തവണയാണ് വോട്ടെന്നും സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾ ഉയർത്തിക്കാട്ടി.

 

 

ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടി മാത്രമല്ല, സഖ്യകക്ഷികൾക്ക് വേണ്ടിയും മോദി രാജ്യത്തുടനീളം പ്രചാരണം നടത്തി. തിരഞ്ഞെടുപ്പിനെ നേതൃപോരാട്ടമാക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം പ്രധാനമായും ശ്രദ്ധിച്ചിരുന്നു .ബോധപൂർവം പ്രധാനമന്ത്രി മുഖം പ്രഖ്യാപിച്ചില്ല. തിരഞ്ഞെടുപ്പിലെ നേതൃത്വ ഘടകത്തിലെ ഈ മാറ്റം തിരഞ്ഞെടുപ്പ് ഫലത്തെ രൂപപ്പെടുത്തുന്നതിൽ സാധ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സർവേ പ്രകാരം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആരാകണമെന്നതിൽ കൂടുതൽ പേരും തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ ആണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തവരിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.

 

2019-നെ അപേക്ഷിച്ച് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നവരിൽ ഇത്തവണ ആറ് ശതമാനം ഇടിവുണ്ടായി. നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അന്തരം എട്ട് ശതമാനം കുറഞ്ഞു. ഒരു ദശാബ്ദം മുമ്പ്, ഈ വിടവ് ഇരുപത്തിരണ്ട് ശതമാനം പോയിൻ്റായിരുന്നു.

ബി.ജെ.പി പ്രചാരണത്തെ മോദി കേന്ദ്രീകൃതമാക്കിയെങ്കിലും അത് വലിയ തോതിൽ ഏശിയില്ലെന്ന് വേണം കരുതാൻ, ബിജെപിക്ക് വോട്ടുചെയ്തവരിൽ 56% പേരും മോദി പ്രധാനമന്ത്രി സ്ഥാനാർഥി അല്ലെങ്കിലും ബിജെപിക്ക് തന്നെ വോട്ട് ചെയ്തേനെ എന്ന് പറയുന്നു.

 

2014ൽ ഈ ചോദ്യം ചോദിച്ചപ്പോൾ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞവരിൽ നാലിലൊന്ന് പേർ (27%) പറഞ്ഞത് മോദിയില്ലെങ്കിൽ വോട്ട് ചെയ്യുമായിരുന്നില്ല എന്നാണ്. 2019-ൽ, മൂന്നിലൊന്ന് (32%) ഈ നിലപാട് സ്വീകരിച്ചു.

വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിക്കാനുള്ള മോദിയുടെ കഴിവ് ഒരു ദശാബ്ദത്തോടെ അവസാനിച്ചു എന്ന് സർവേ വിലയിരുത്തുന്നത്. മോദി പ്രഭാവം കൊണ്ട് മാത്രം ഇനി ബിജെപിക്ക് ജയിച്ച് പോകാൻ ആവില്ല.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

Related Articles

Popular Categories

spot_imgspot_img