ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി.
ആകാശത്ത് അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്നു. വ്യോമസേനയ്‌ക്കൊപ്പം രാജ്യത്തെ സംരക്ഷിക്കുന്നു എന്നും അത് കടമയാണെന്നും ആണ് ഈ അക്കൗണ്ടുകളുടെ ബയോ.
28000 ഫോളോവേഴ്‌സ് ആണ് ഈ വ്യാജ അക്കൗണ്ടിനുള്ളത്. കേണല്‍ സോഫിയ ഖുറേഷിയുടെ പേരിലും വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
മള്‍ട്ടി നാഷണല്‍ മിലിട്ടറി എക്‌സര്‍സൈസ് ഫോഴ്‌സ് 18 നെ നയിക്കുന്ന ആദ്യ വനിതയെന്നാണ് ഈ വ്യാജ അക്കൗണ്ടിന്റെ ബയോ.
മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമാണ് ഈ വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധ നേടുന്നത് തന്നെ.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗമാണ് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ട് കണ്ടുപിടിച്ചത്.
ഇവരുവര്‍ക്കും ഔദ്യോഗിക ഹാന്‍ഡിലുകളില്ല. ആധികാരിക വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ഉപയോഗിക്കാവൂ എന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തോട് വിവരിച്ചതോടെയാണ് രണ്ട് സൈനിക ഉദ്യോഗസ്ഥരും രാജ്യ ശ്രദ്ധ നേടിയത്.