“അമ്മായിയമ്മയെ ഒന്ന് വേഗം വിളിക്കണേ ദൈവമേ!”; കാണിക്കവഞ്ചിയിലെ വിചിത്രമായ കത്ത് കണ്ട് ക്ഷേത്രഭാരവാഹികൾ അമ്പരന്നു
മുഗലകോട്: ഖനദാലയിലെ ഹുലികാന്തേശ്വര ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ കാണിക്കവഞ്ചിയിൽ ലഭിച്ച ഒരു വിചിത്ര പ്രാർത്ഥനാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫെബ്രുവരി 13 മുതൽ 17 വരെ നടന്ന ഉത്സവത്തിനിടെയാണ് പണത്തിനൊപ്പം ഈ കുറിപ്പും ലഭിച്ചത്.
ഒരു മരുമകൾ അമ്മായിയമ്മയുടെ ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ദൈവത്തോട് അപേക്ഷിച്ചിരിക്കുന്നത്. “അടുത്ത വർഷത്തെ ഉത്സവത്തിന് മുമ്പ് എന്റെ കഷ്ടപ്പാടുകൾ തീർത്ത് അമ്മായിയമ്മയെ തിരിച്ചു വിളിക്കണം” എന്നാണ് വെള്ളക്കടലാസിൽ എഴുതിയിരുന്നത്.
കുറിപ്പിനൊപ്പം നൂറ് രൂപയും വഞ്ചിയിൽ ഇടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
വിചിത്രമായ ഈ അപേക്ഷ ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഒരുപോലെ അമ്പരന്നു. കുറിപ്പ് എഴുതി സമർപ്പിച്ചത് ആരാണെന്നത് വ്യക്തമല്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
English Summary
A prayer note found in the offering box at the Hulikanteshwara temple festival in Khanadala has gone viral on social media. The note, reportedly written by a daughter-in-law, humorously asked God to end her troubles by “calling back” her mother-in-law before next year’s festival. Temple authorities and locals were surprised by the unusual request, and the writer’s identity remains unknown.
viral-prayer-note-mother-in-law-temple-offering
Viral News, Temple Festival, Prayer Note, Social Media Viral, Odd News, India News









