കാസര്‍കോട്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിൽ ആറുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. ഇന്ന് വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.(Verdict in Periya double murder case will be pronounced today)
2019 ഫെബ്രുവരി 17നാണ് സംഭവം. രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിലാണ് കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തിരുന്നു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ പത്തുപേരെക്കൂടി പ്രതി ചേർക്കുകയായിരുന്നു.
കുത്തിവെയ്പ്പും സൂചിയും പേടിയാണോ…? ഇതാ സന്തോഷവാർത്ത: സൂചിയില്ലാത്ത സിറിഞ്ച് കണ്ടെത്തി: ഒരു തരിപോലും വേദനയില്ല !