മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി
കോവളം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധിക ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ തീപിടുത്തം ഉണ്ടായത് ആശങ്കയുണർത്തി.
പ്രാർത്ഥനാമുറിയിൽ കത്തിച്ച മെഴുകുതിരിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക നിഗമനം. വീടിനുള്ളിലെ വസ്ത്രങ്ങൾ, മരഫർണിച്ചറുകൾ, പാത്രങ്ങൾ എന്നിവ അടക്കം സാധനങ്ങൾ മുഴുവനും കത്തിനശിച്ചു.
തീപിടിത്തം നടക്കുമ്പോൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ശശിയും ഭാര്യ ചന്ദ്രകുമാരിയും അപകടം അറിയാതെ അകത്തെ മുറിയിലായിരുന്നു. സമീപവാസികൾ സമയോചിതമായി ഇടപെട്ട് ഇവരെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.
വെങ്ങാനൂർ സ്വദേശിനിയായ സുനിത ദേവിയുടെ ഷീറ്റ് മേൽക്കൂരയുള്ള വീടിനാണ് തീപിടിച്ചത്. രാവിലെ 8.10ഓടെയായിരുന്നു സംഭവം.
തുടർന്ന് Kerala Fire and Rescue Services സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിഴിഞ്ഞം യൂണിറ്റിനൊപ്പം നെയ്യാറ്റിൻകരയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും എത്തി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മരംകൊണ്ടുള്ള ഘടനകൾ ആയതിനാൽ തീ വേഗത്തിൽ പടർന്ന് മേൽക്കൂരയും ഉൾപ്പെടെ കത്തി നശിച്ചതായി അധികൃതർ വ്യക്തമാക്കി.
English Summary
A house in Venganoor near Kovalam was destroyed in a fire reportedly caused by a candle.
An elderly couple inside the house was rescued by locals in time.
Fire force teams from Vizhinjam and Neyyattinkara brought the fire under control after nearly two hours.








