മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ആശുപത്രി വിടില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ശരീരവേദന തുടരുന്നതും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണെന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.
ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കഴുത്തിൽ വേദന തുടരുന്നതായും ഞരമ്പിന് ക്ഷതമേറ്റതോടൊപ്പം നീർവീക്കം നിലനിൽക്കുന്നതായും മെഡിക്കൽ ബോർഡ് അറിയിച്ചു.
എംആർഐ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഡിസ്കുമായി ബന്ധപ്പെട്ട വേദനയും അനുഭവപ്പെടുന്നുണ്ടെന്നും അത് മുമ്പ് ഉണ്ടായിരുന്ന ആരോഗ്യപ്രശ്നത്തിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. മാരകായുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary
Health Minister Veena George will not be discharged from the hospital today, as the medical board has advised continued observation due to persistent body pain and nerve injury with swelling. She remains in the ICU at Pariyaram Medical College Hospital. MRI results showed no serious complications, though she has pre-existing disc-related pain. Meanwhile, five KSU members, including district president M.C. Athul, have been remanded until March 12 in connection with the alleged attack attempt on the minister.
veena-george-hospital-discharge-delayed
Veena George, Kannur News, Pariyaram Medical College, KSU Remand, Kerala Politics, Health Minister









