പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കമെന്ന് ആക്ഷേപം.
അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയതായാണ് ആക്ഷേപം.
പന്തളം, നിലയ്‌ക്കൽ, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം നൽകിയത്.
ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണമെന്നാണ് പ്രധാനമായും നിർദ്ദേശത്തിലുള്ളത്.
ശബരിമലയേക്കാൾ വളരെ വിലക്കുറവിലാണ് ഈ ക്ഷേത്രങ്ങളിൽ അപ്പവും അരവണയും വിൽപ്പന നടത്തുന്നത്.
എന്നാൽ ഈ വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റോ മറ്റ് ഭാരവാഹികളോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തതെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് പുതിയ നിർദ്ദേശം.
കൊച്ചി സ്വദേശികൾക്കാണ് പൂപ്പൽ പിടിച്ച ഉണ്ണിയപ്പം ലഭിച്ചത് സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. വിഷയം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.