മൊറാദാബാദില്‍ ഇരട്ടകൊല; ഇതരമത ബന്ധം ചോദ്യം ചെയ്ത് യുവതിയുടെ സഹോദരന്മാര്‍ ആക്രമിച്ചു
മൊറാദാബാദ്: ഉത്തർപ്രദേശിൽ ഇതര മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെയും കാമുകനെയും ക്രൂരമായി കൊലപ്പെടുത്തി.
മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്സിപൂരിലാണ് സംഭവം. 22 വയസുകാരിയായ കാജൽ സൈനിയും 27 വയസുകാരനായ അമ്രാനുമാണ് കൊല്ലപ്പെട്ടത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ-ബോഡി സ്കാനറുകൾ പ്രവർത്തനം തുടങ്ങി
ബന്ധം അംഗീകരിച്ചില്ല
സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അമ്രാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്.
ഈ സമയത്താണ് കാജലുമായി പരിചയത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തത്.
എന്നാൽ മതവ്യത്യാസം ചൂണ്ടിക്കാട്ടി കാജലിന്റെ സഹോദരന്മാർ ഈ ബന്ധം ശക്തമായി എതിർത്തു.
കാണാതായതിനെ തുടർന്ന് അന്വേഷണം
മൂന്ന് ദിവസം മുമ്പ് അമ്രാനെ കാണാതായതിനെ തുടർന്ന് പിതാവ് ഹനീഫ് പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിൽ കാജലും വീട്ടിൽ നിന്ന് കാണാതായതായി കണ്ടെത്തി.
സംശയം തോന്നിയ പൊലീസ് കാജലിന്റെ സഹോദരനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
കെട്ടിയിട്ട് കൊലപ്പെടുത്തി, മൃതദേഹങ്ങൾ കുഴിച്ചുമൂടി
സഹോദരന്മാർ നൽകിയ മൊഴി പ്രകാരം, ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കെട്ടിയിട്ട് വായ മൂടിക്കെട്ടി കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി.
പിന്നീട് മൃതദേഹങ്ങൾ സമീപത്തെ കാട്ടിൽ കുഴിച്ചുമൂടുകയായിരുന്നു. പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
മൂന്ന് സഹോദരന്മാർ അറസ്റ്റിൽ
കാജലിന്റെ മൂന്ന് സഹോദരന്മാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
English Summary:
In a suspected honour killing in Uttar Pradesh, a young woman and her lover were brutally murdered for being in an interfaith relationship. The woman’s three brothers were arrested after they confessed to killing the couple using iron rods and burying their bodies in a forested area.









