കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.
സംസ്ഥാനത്തിന് അധികം പരിചയമില്ലാത്ത ഈ ഒരു ബദൽ ഭരണ സംവിധാനക്രമം കേരളത്തിൽ കൊണ്ടുവന്നത് കോൺ​ഗ്രസാണ്. പാശ്ചാത്യ രാജ്യങ്ങളിൽ തുടർന്നു വരുന്ന ജനാധിപത്യ സംസ്ക്കാരത്തിൻറെ ഒരു സംഭാവനയാണിത്.

ഭരണകക്ഷിയുടെ നയങ്ങളേയും നടപടി ക്രമങ്ങളേയും വിമർശനാത്മകമായി വിലയിരുത്തുകയും വേണ്ട തിരുത്തലുകൾ നല്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കുറച്ചു സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 40-ലേറെ ക്യാമ്പുകളിലായി നടന്ന ബോധവൽക്കരണ പരിപാടികളുടെ ഫലമെന്നോണമാണ് കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കതീതമായ കേരളത്തിൽ നിഴൽ മന്ത്രിസഭ നിലവിൽ വരുന്നത്.

1905-ൽ ഇംഗ്ലണ്ടിലാണ് ഇത്തരം നിഴൽ മന്ത്രിസഭ ആദ്യമായി നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിൻതുടരാനും, ഉത്തരവാദിത്വമുള്ളവരാക്കാനും വേണ്ടിയാണ് നിഴൽ മന്ത്രിസഭ എന്ന സംവിധാനം അന്ന് തുടങ്ങിയത്.

തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും, ഈ രീതി ഉപയോഗിച്ചിരുന്നു.

പ്രത്യേക രേഖകളോ വാർത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990-ൽ, കുറച്ചു കാലത്തേക്ക്, അടുക്കള കാബിനറ്റ് നടത്തിയിരുന്നതൊഴിച്ചാൽ, രേഖകൾ പ്രകാരം ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലാണ് നിഴൽ മന്ത്രി സഭ രൂപികരിച്ചത്. 2005 ജനുവരിയിലാണ് ബിജെപിയും ശിവസേനയും ഒരുമിച്ച് വിലാസ് റാവു ദേശ് മുഖ് നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണയുടെയും ഗോപിനാഥ് മുണ്ടയുടെയും നേതൃത്വത്തിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയത്.

പിന്നീട് 2014-ൽ മധ്യപ്രദേശിൽ കോൺഗ്രസ്സും, 2015-ൽ, ഗോവയിൽ, ആം ആദ്മി പാർട്ടിയും, GenNext എന്ന എൻജിഒയും, നിഴൽ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു.

എന്നാൽ 2014-ൽ കേന്ദ്ര സർക്കാരിനെ നിരീക്ഷിക്കാൻ, ഉണ്ടാക്കിയ ഒരു നിഴൽ സംവിധാനം ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം ആദ്മി സർക്കാരിനെ നന്നാക്കാനായി, 2015-ൽ ബിജെപി നിഴൽ മന്ത്രിസഭ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അങ്ങനെ നോക്കിയാൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയവരെല്ലാം പിന്നീട് അധികാരത്തിലേറിയിട്ടുണ്ടെന്ന് പറയാം. കേരളത്തിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിഴൽ‌ മന്ത്രിസഭ രൂപീകരിച്ച് പ്രവർ‌ത്തനം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്.

സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാൻ വിഷയങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയാറാക്കുക കൂടിയാണ് ഈ നിഴൽ മന്ത്രിസഭയുടെ ലക്ഷ്യം.

ഇതിനായി 2022ൽ യുഡിഎഫ് രൂപീകരിച്ച ഉപസമിതികൾ നിഴൽ മന്ത്രിസഭകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. സർക്കാരിന്റെ ഓരോ വകുപ്പുകളുടെയും പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം അതിനുള്ളിലെ അഴിമതികൾ കണ്ടെത്തുകയാണ് നിഴൽ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യം.

വകുപ്പുകളിലെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായങ്ങൾക്കൊപ്പം അതത് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇത്തരത്തിൽ കിട്ടുന്ന വിഷയങ്ങൾ പരമാവധി ജനങ്ങൾക്കു മുന്നിലെത്തിക്കും.

രണ്ട് വർഷം മികച്ച പ്രവർത്തനം നടത്തി പ്രകടനപത്രികയ്ക്ക് വ്യക്തമായ രൂപം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെതന്നെ വെളിപ്പെടുത്തിരുന്നു. അന്ന് പ്രതി പക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.‘‘ഓരോ വിഷയങ്ങളിലും സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രധാന ചോദ്യമുണ്ട്.

നിങ്ങൾ വന്നാൽ‌ എന്തു ചെയ്യുമെന്നാണ് ആ ചോദ്യം. അതിനാൽ തന്നെ എല്ലാ വിഷയത്തിലും കുറ്റം മാത്രം പറയാതെ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. കുറ്റം മാത്രം പറഞ്ഞിരിക്കാൻ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ട് വർഷം ഇല്ലെന്നിരിക്കെ പ്രകടന പത്രികയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ ഈ നിഴൽ മന്ത്രിസഭയ്ക്ക് സാധിക്കും’’

നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ ഭരണം ഏൽപിക്കാനും, ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഒന്നാണ് നിഴൽ മന്ത്രിസഭ. ഈ സംവിധാനം താരതമ്യേന ലളിതമാണ്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ജനപക്ഷത്തുനിന്നു കൊണ്ട്, ജന നന്മ ലാക്കാക്കി പ്രവർത്തിക്കാൻ ഭരണത്തിൽ ഇരിക്കുന്നവർ നിർബന്ധിതരാകും.

കേരളത്തിലെ നിഴൽ മന്ത്രിസഭ നയിക്കുന്നവർ

സാമ്പത്തികവും ആസൂത്രണവും, തദ്ദേശം – സി.പി.ജോൺ

വിദ്യാഭ്യാസം – കെ.സി.ജോസഫ്

ആരോഗ്യം – എം.കെ.മുനീർ

കൃഷി – മോൻസ് ജോസഫ്

നിയമസഭയിൽ ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത് പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിലാണ്. സാമ്പത്തിക വിഭാഗത്തിന് റോജി എം.ജോണും എ.പി.അനിൽകുമാറുമാണ് നേതൃത്വം നൽകുന്നത്. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിവരശേഖരണം എം.വിൻസെന്റിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ പരിസ്ഥിതി, വന്യജീവി–മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത് സണ്ണി ജോസഫാണ്.

നിഴൽ മന്ത്രിസഭയുടെ ഗുണങ്ങൾ:

സർക്കാരിൻറെ നയങ്ങളെക്കുറിച്ചും, പ്രവൃത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു.

സർക്കാരിൻറെ നയങ്ങളെ, ആ വിഷയത്തിൽ വിദഗ്ദ്ധരായ ആൾക്കാർ വിലയിരുത്തുന്നു.

സർക്കാരിൻറെ നയങ്ങൾക്ക് ജനകീയ ബദലുകൾ അന്വേഷിക്കുന്നു.

സർക്കാരിനെ ജനപക്ഷത്തുനിന്ന് ഉപദേശിക്കുന്നു.

ആവശ്യമായ സമയത്ത് വേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു മുൻകൂട്ടി ഉപദേശിക്കുന്നു.

സർക്കാരിൻറെ നയങ്ങളെ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ, ലളിതമായി വിശദീകരിക്കാൻ കഴിയുന്നു.

സർക്കാർ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരിൽ ഉണ്ടാക്കുന്നു.

പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചർച്ചയ്ക്ക് സഹായിക്കുന്നു.

വ്യത്യസ്ത ആവശ്യക്കാരുടെ ആവശ്യങ്ങൾക്ക് ചർച്ചകളിലൂടെ കൂടുതൽ വ്യക്തത ഉണ്ടാകുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

Other news

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ...

കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!