ശ്രീനഗർ: ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. വിപൻ കുമാർ, അരവിന്ദ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.Two soldiers martyred in an encounter with terrorists in Jammu and Kashmir’s Kishtwar
വൈകിട്ടോടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്കാണ് പരിക്കേറ്റത്. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്ക് എത്തിയ സൈന്യവുമായി ഭീകരർ ഏറ്റുമുട്ടുകയായിരുന്നു.
വൈകിട്ട് 3.30 ഓടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 16 കോർപ്പ് യൂണിറ്റിലെ സേനാംഗങ്ങളാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരരെ വധിക്കാനുളള ശ്രമത്തിലാണ് സേനാംഗങ്ങൾ. കനത്ത വെടിവെയ്പാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ പൂഞ്ചിലെ ദ്രാബാ വനമേഖലയിൽ തെരച്ചിൽ നടത്തിയ സൈനിക സംഘവും ഭീകരരുമായും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന്റെ സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സ്ഥലത്തെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉദംപൂരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചിരുന്നു.