ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട ‘വിദ്യാഭ്യാസ വിചക്ഷണർ’ക്കെതിരെ കേസ്!
ബെംഗളൂരു: തുമകുരു ജില്ല, കർണാടകയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ പ്രൈമറി സ്കൂളിൽ ഗുരുതര അശ്രദ്ധ. സ്കൂളിലെ ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ വിരലുകൾ അറ്റുപോയി.
സംഭവത്തിൽ അധ്യാപകർക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉച്ചഭക്ഷണത്തിനായി വരിനിൽക്കുന്നതിനിടെയാണ് കുട്ടിയുടെ കൈ ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയത്. ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നിട്ടും കുട്ടിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചില്ലെന്നാണ് പരാതി.
കുട്ടിയുടെ കൈയിൽ തുണികൊണ്ട് കെട്ടിയ ശേഷം അറ്റുപോയ വിരലുകൾ അധ്യാപകർ അടിച്ചുവാരി വേസ്റ്റ് ബാസ്‌കറ്റിൽ ഇട്ടുവെന്നാരോപിച്ചും രക്ഷിതാക്കൾ രംഗത്തെത്തി.
മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയിൽ പറയുന്നു.
കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സ്കൂൾ പ്രഥമാധ്യാപകൻ നാഗേഷ്, അധ്യാപകരായ വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ഗുരുതര അശ്രദ്ധകൾ ആവർത്തിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്കൂൾ പരിസരങ്ങളിലെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും വീണ്ടും ചർച്ചയാകുകയാണ്.
English Summary
A serious case of negligence was reported from a government primary school in Tumakuru district of Karnataka, where a girl student lost her fingers after they were trapped in an iron gate. The school authorities allegedly failed to rush the child to a hospital despite heavy bleeding. Police have registered a case against the headmaster, teachers and the block education officer for failing to ensure timely medical care.
tumakuru-government-school-negligence-student-fingers-severed-police-case
Tumakuru, Karnataka, Bengaluru, government school, school negligence, student injury, iron gate accident, police case, education safety, primary school incident









