ഉഷ്ണ തരംഗവും അതിവർഷവും മൂലം സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു ഉയർന്നു. ഒരുമാസത്തിനിടെ നേന്ത്രക്കായ വില കുതിച്ചു കയറിയതോടെ പ്രതിസന്ധിയിലായത് വ്യാപാരികളും ചെറുകിട പലഹാര നിർമാണ യൂണിറ്റുകളുമാണ്. Traders are also in a crisis as the price of bananas has skyrocketed
മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 വരെയും ചില്ലറ വിൽപ്പന വില 80 രൂപയായും ഉയർന്നിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് മൊത്ത വില 45 രൂപയും ചില്ലറ വിൽപ്പന വില 50 -55 രൂപയായും കുറഞ്ഞു. മൈസൂരിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നേന്ത്ര ക്കുലകൾ എത്തിയതോടെയാണ് വില ഇടിഞ്ഞത്.
നേന്ത്രക്കായ വിലയിൽ കുറവുണ്ടായത് ഉപഭോക്താക്കൾക്കും പലഹാര നിർമാണ യൂണിറ്റുകൾക്കും ഒരുപോലെ ആശ്വാസമായി ഓണക്കാലത്ത് ഉപ്പേരിക്ക് ഗുണവും ബ്രാൻഡ് മൂല്യവും അനുസരിച്ച് 300- 350 രൂപയാണ് വിവിധയിടങ്ങളിൽ മൊത്തവില. . 350- 400 രൂപയാണ് ചില്ലറ വില. ശർക്കര വരട്ടിക്കും ഇതേ തോതിലാണ് വില.
വാങ്ങുന്ന അളവ് അനുസരിച്ച് വിലയിൽ വ്യസ്ത്യസം വരുന്നുണ്ട്. ഓണം അടുക്കുന്നതോടെ വ്യാപാരം ഉയരുമെന്ന പ്രതീക്ഷ വ്യാപാരികൾക്ക് ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയുള്ള മഴയും തിരിച്ചടിയാകുമോ എന്ന ഭയവും വ്യാപാരികൾക്കുണ്ട്.