web analytics

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല; പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകൾ; മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് കൊച്ചിയിലെ ഈ പൊലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ചത് കേരള പൊലീസിൻ്റെ സമയോചിത ഇടപെടൽ. കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിക്കാണ് സംഭവം.

കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു.

‘സ്ത്രീയും മൂന്നു കുട്ടികളും കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ‘ തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി.

വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

സമയം : പുലര്‍ച്ചെ 4 മണി

സ്ഥലം : എറണാകുളം തോപ്പുംപടി BOT പാലത്തിന് സമീപം.

കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ‘ അപ്പോഴാണ് ഒരു സ്ത്രീയും മൂന്നു കുട്ടികളും തോപ്പുംപടി BOT പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ‘ തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി.

വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകളാണ്. മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img