ജന്മു കാശ്മീരിലെ കുപ് വാരയിൽ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെയും ഭീകര സംഘടനകളുടെയും ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ടു ബറ്റാലിയൻകൂടി വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം . This is how the army tries to defeat the infiltration in the restive Kashmir
ഓഡീഷയിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട ബറ്റാലിയനുകളെയാണ് ജന്മു മേഖലയിൽ അതിർത്തി രക്ഷയ്ക്കായി നിയോഗിക്കുക. ഭീകരാക്രമണം പതിവായ ജന്മു കാശ്മീർ മേഖലയിൽ പാക്‌സൈന്യത്തിന്റെ പിന്തുണയും ഭീകരർക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും ഒട്ടേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യം പാകിസ്താൻ നിയന്ത്രണ മേഖലയിൽ കനത്ത തിരിച്ചടി നടത്തിയിരുന്നു.
ജന്മു മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന ഭീകരർ പാക്-അധീന കാശ്മീരിലേയ്ക്ക് രക്ഷപെട്ടിരുന്നു.