കറാച്ചി: ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി പാക്കിസ്ഥാൻ. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ബാങ്കാണ് അടച്ചുപൂട്ടിയത്.(This country closed the first breast milk bank)
ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം പിൻവലിക്കുകയും ചെയ്തിരുന്നു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള മാർഗങ്ങളിലൊന്ന് മുലപ്പാലാണെന്ന് ബാങ്ക് ആരംഭിച്ച സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് നിയോനറ്റോളജി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാൽ റാസ പറഞ്ഞു. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് മാത്രമേ ഈ പാൽ നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്ക് പ്രകാരം പാകിസ്ഥാനിലെ നവജാതശിശു മരണനിരക്ക് 1,000 ജനനങ്ങളിൽ 39 ആണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.
Read Also: പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു;10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Read Also: കേട്ട് മടുത്തോ; എന്നാൽ ഇനി വോയിസ് മെസ്സേജുകൾ വായിച്ചറിയാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്