കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ
പുതുതായി കണ്ടെത്തിയ 2025 QD8 എന്ന ഛിന്നഗ്രഹം ഇന്ന് രാത്രി ഇന്ത്യൻ സമയം 8:27-ന് ഭൂമിയോട് ചേർന്ന് കടന്നുപോകും. ഏകദേശം 2,18,000 കിലോമീറ്റർ ദൂരത്തിലൂടെയായിരിക്കും ഇത് കടന്നു പോകുക.
ഇത് ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ശരാശരി ദൂരത്തിന്റെ 57 ശതമാനം വരും. അതിനാൽ, ഇത് സുരക്ഷിതമായെങ്കിലും ചരിത്രപരമായൊരു നിരീക്ഷണ അവസരമാണ്.
ശാസ്ത്രജ്ഞരുടെ കണക്കുകൾ പ്രകാരം, ഈ ഛിന്നഗ്രഹത്തിന് 17 മുതൽ 38 മീറ്റർ വരെ വ്യാസമുണ്ട്. വലുപ്പത്തിൽ ഇത് ഒരു വലിയ ബസിനെയോ ചെറിയ കെട്ടിടത്തെയോ പോലെ തന്നെയാണ്.
അതിന്റെ ഘടനയും ഭ്രമണപഥവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ഈ കടന്നുപോകൽ സഹായകരമാകും.
2025 QD8 പോലുള്ള ഭൗമസമീപ ഛിന്നഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിയോടടുത്ത് സഞ്ചരിക്കുന്ന ബഹിരാകാശ പാറകളാണ്. ഇവയെ കണ്ടെത്താനും നിരീക്ഷിക്കാനും നാസയും അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരും ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഇവയിൽ ചിലത് ഭാവിയിൽ ഭൂമിയുമായി കൂട്ടിയിടാൻ സാധ്യത ഉള്ളതിനാൽ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ (PHAs) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെടുന്നു.
2025 QD8-ന്റെ ഇന്നത്തെ സാമീപ്യം ഭൂമിക്ക് ഒന്നും അപകടകരമല്ല. നിലവിലെ സാങ്കേതികവിദ്യകളും നിരീക്ഷണ സംവിധാനങ്ങളും ഇത്തരം വസ്തുക്കളെ വളരെ മുൻകൂട്ടി തിരിച്ചറിയാൻ കഴിവുള്ളതാണ്.
നോ-ബാറ്ററി മോഡ്, വില അമ്പതിനായിരത്തിൽ താഴെ! സാംസങ്ങിന്റെ പുതിയ ടാബ്‌ലെറ്റ് പരിചയപ്പെടാം
അതിനാൽ, യഥാർത്ഥ ഭീഷണികൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശാസ്ത്രജ്ഞർ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നു. ഇത്തരം കടന്നുപോകലുകൾ ശാസ്ത്രലോകത്തിന് വലിയൊരു അറിവിന്റെ ഖനിയാണെന്ന് പറയാം.
ഛിന്നഗ്രഹങ്ങളുടെ ഘടന, സഞ്ചാരപഥം, സ്വഭാവം എന്നിവയെ കുറിച്ച് പഠിക്കാൻ ഇവ സഹായിക്കുന്നു. 2025 QD8-ന്റെ സുരക്ഷിതമായ കടന്നുപോക്ക്, ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അർപ്പണബോധത്തെയും പരിശ്രമത്തെയും വ്യക്തമാക്കുന്നു.
പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം
പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ആണ് സംഭവം ഉണ്ടായത്.
ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടി കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് ക്വറ്റയിൽ സ്ഫോടനമുണ്ടായത്. പാര്‍ക്കിങ് സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്.സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ അതിർത്തിയിലുണ്ടാ മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്.
ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി നേതാവായ അക്തർ മെംഗാൾ പ്രസംഗം അവസാനിപ്പിച്ച് റാലിയിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഫോടനം നടന്നത്.
ഒരു ദശാബ്ദത്തിലേറെയായി പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടർച്ചയായി നേരിടുന്ന മേഖല കൂടിയാണ് ബലൂചിസ്ഥാൻ. 2024ൽ മാത്രം 782 പേരാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്.
എഎഫ്ബി പുറത്ത് വിട്ട കണക്കുകളെ ഉദ്ധരിച്ച് 430ലേറെ പേർ ഇവരിൽ ഏറിയ പങ്കും സൈനികരാണ് ജനുവരി 1 ശേഷം ഖൈബർ പഖ്തുൻഖ്വയിൽ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവ സമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, എന്നാൽ പാകിസ്ഥാനിലെ ഏറ്റവും ദരിദ്രവും, മാനവ വികസന സൂചികകളിൽ പതിവായി ഏറ്റവും താഴ്ന്ന റാങ്കുകളിലുമാണ് ബലൂചിസ്ഥാൻ നിലകൊള്ളുന്നത്.