web analytics

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

ഇടിമിന്നലോടു കൂടിയ മഴയെത്തും

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

ഈ മാസം 19 വരെ ഇടിമിന്നലിന് സാധ്യത നിലനിൽക്കുന്നുവെന്നും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

അരുവിക്കര ഡാമിലെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഓരോന്നും 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ:

ഇടിമിന്നൽ മനുഷ്യരും മൃഗങ്ങളും ഉപയോഗിക്കുന്ന വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. 

അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കണം.

 ഇടിമിന്നൽ പ്രത്യക്ഷമായിരിക്കണമെന്നില്ലാത്തതിനാൽ ജാഗ്രതയിൽ വിട്ടുവീഴ്ച ചെയ്യരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനൽ-വാതിൽ അടച്ചു നിർത്തുക.

കെട്ടിടത്തിനകത്ത് ഭിത്തിയെയും നിലയെയും പരമാവധി സ്പർശിക്കാതിരിക്കുക.

വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലിനിടെ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

മേഘാവൃതമായി തോന്നുന്ന ഘട്ടങ്ങളിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

വൃക്ഷച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെയാണ് സുരക്ഷിതം; കൈകാലുകൾ പുറത്തിടരുത്.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ മുതലായ തുറന്ന വാഹനങ്ങളിലുളള യാത്ര ഒഴിവാക്കുക.

മഴ കണ്ടാൽ വസ്ത്രങ്ങൾ എടുക്കാൻ പുറത്തേക്കോ ടെറസിലേക്കോ പോകരുത്.

കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പാക്കിയിടുക.

ഇടിമിന്നൽ സമയത്ത് കുളിക്കരുത്; ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും ഒഴിവാക്കണം.

ജലാശയങ്ങളിൽ മീൻപിടിത്തം, ബോട്ടിങ് എന്നിവ ഇടിമിന്നൽ കാണുമ്പോൾ തന്നെ നിർത്തിവെയ്ക്കണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.

പട്ടം പറത്തുന്നത് ഒഴിവാക്കണം.

English Summary:

The India Meteorological Department has warned of isolated thunderstorms and heavy rain in Kerala until the 19th of this month. People venturing out at night are advised to carry umbrellas. The Aruvikkara dam will open shutters 1 to 5 by 10 cm each, and residents nearby should remain alert. Authorities have issued extensive lightning safety guidelines, urging the public to stay indoors during thunderstorms, avoid trees and open areas, disconnect electrical appliances, refrain from bathing or fishing, and ensure overall safety until the weather stabilizes.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

Related Articles

Popular Categories

spot_imgspot_img