യുകെയിൽ ഏഷ്യൻ വംശജരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. അടുത്തിടെ നടന്ന പത്തോളം മോഷണങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരെണ്ണത്തില്‍ സിസിടിവിയില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഒരു ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റുവരെ കള്ളന്‍ കൊണ്ടുപോയി.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണവും സ്വർണാഭരണങ്ങളും കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരുടെ വീടുകൾ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.
ജനുവരി 21നും മാര്‍ച്ച് 16നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.
വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാം മത വിശ്വാസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി: രണ്ടുപേർക്കു ദാരുണാന്ത്യം
തിരുവനന്തപുരത്ത് വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി. സംഭവത്തിൽ രണ്ട് മരണം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഉത്സവം കണ്ട് തിരികെ നടന്നുവരുമ്പോഴായിരുന്നു അപകടം. റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി അപകടം ഉണ്ടാക്കിയത്.