ഇന്ത്യയിലെ തെലങ്കാനയിൽ, മയിൽ കറി എങ്ങനെ പാചകം ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ട്യൂട്ടോറിയൽ പോസ്റ്റ് ചെയ്തതിന് യൂട്യൂബറെ അറസ്റ്റ് ചെയ്തു.The video of making ‘peacock curry’ was posted: the police arrested the YouTuber
തെലങ്കാനയിൽ നിന്നുള്ള യൂട്യൂബറായ രാജണ്ണ സിർസില്ലയിലെ കൊണ്ടം പ്രണയ് കുമാർ തൻ്റെ യൂട്യൂബ് ചാനലായ ‘ശ്രീ ടിവി’യിൽ “പരമ്പരാഗത രീതിയിൽ മയിൽ കറി എങ്ങനെ പാചകം ചെയ്യാം” എന്ന തലക്കെട്ടിൽ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ഉൾക്കൊള്ളുന്ന വീഡിയോ പാചകക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയർന്നത്. വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കി, ‘ഇന്ത്യയുടെ ദേശീയ പക്ഷി’യെ കൊല്ലാൻ പ്രോത്സാഹിപ്പിച്ചതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരെ കേസെടുത്തു.
യൂട്യൂബർക്കെതിരെ നടപടി വേണമെന്ന് മൃഗാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ ‘മയിൽക്കറിയും’ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
എന്നാൽ താൻ യഥാർത്ഥത്തിൽ ചിക്കൻ കറിയാണ് ഉണ്ടാക്കിയതെന്നും കൂടുതൽ ലൈക്കുകളും കാഴ്ചക്കാരെയും ലഭിക്കുന്നതിനായി ‘പരമ്പരാഗത രീതിയിൽ മയിൽക്കറി എങ്ങനെ ഉണ്ടാക്കാം’ എന്ന തലക്കെട്ട് താൻ ഉപയോഗിക്കുകയായിരുന്നു എന്നും യൂട്യൂബർ അവകാശപ്പെട്ടു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കോഴി തൂവലുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വന്യജീവികളെ കൊല്ലുന്നത് നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവൃത്തിയും ശിക്ഷാ നടപടിക്ക് വിധേയമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
കേസ് ഇപ്പോൾ തുടർനടപടികൾക്കായി പോലീസിന് റഫർ ചെയ്തിട്ടുണ്ട്. കറിയിലെ ഫോറൻസിക് പരിശോധനയെ ആശ്രയിച്ചിരിക്കും തുടർ നടപടി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
2022-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമത്തിൻ്റെ ഷെഡ്യൂൾ-1 പ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള ജീവിയാണ് മയിൽ. ഇഷ്ടത്തിനോ മറ്റോ ദേശീയ പക്ഷിക്ക് പേരിടുന്നത് പോലും കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“മയിലിന് പേരിടുന്നതും കുറ്റകരമാണ്. കറി ഞങ്ങൾ ലാബിൽ പരിശോധനയ്ക്ക് അയക്കും, റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഞങ്ങൾ നടപടിയെടുക്കും.” വനം വകുപ്പ് അറിയിച്ചു.