കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു. തെലങ്കാനയിലെ നിസാമാബാദിൽ തിങ്കളാഴ്ച രാജു (50) എന്നയാളാണ് ക്രൂരമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം ഇയാൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടയാളാണ്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടെ അവിടെയെത്തിയ രാജുവിനെ തെറ്റിദ്ധരിച്ച് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസെടുത്തു.