സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9. 30 ന് കൈരളി തിയറ്ററിൽ വച്ച് ജനങ്ങൾക്ക് സമർപ്പിച്ചു. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി- സ്പേസ്.
ആദ്യഘട്ടത്തിൽ പ്രദർശനത്തിനായി 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവും ഇതിൽ ഉൾപ്പെടുന്നു.ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും. കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്പേസിന്‍റെ നിർവഹണ ചുമതല. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ.
സി സ്‌പേസ് ഒടിടി ആപ്പ് ഡൗൺലോഡ് ചെയ്ത്, താല്‍പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് കാണാനാകുന്ന ‘പേ പ്രിവ്യൂ’ രീതിയിലാണ് പ്ലാറ്റ്‌ഫോമിന്റെ ക്രമീകരണം. അതായത് കാണുന്ന സിനിമയ്ക്കു മാത്രം പണം നൽകിയാൽ മതി എന്നു ചുരുക്കം. ഒരു ഫീച്ചർ സിനിമക്ക് 75 രൂപയാണ് നിരക്ക്. ഈ തുകയുടെ പകുതി നിർമാതാവിനു ലഭിക്കും. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നു ദിവസം വരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർ വരെയും സൂക്ഷിക്കാം. ഒരു ഐഡിയിൽ നിന്നും മൂന്നു വ്യത്യസ്ത ഡിവൈസുകളിൽ കാണാം