രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും വീമ്പ്പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്.

സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പക്ഷെ നിലമ്പൂരിലെ ജനവിധി നേരെ മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിർത്താനായില്ല.

രണ്ടാം പിണറായി സർക്കാരിനേറ്റ വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂർ.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താൽ യുഡിഎഫ്-4, എൽഡിഎഫ്-1 എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായത് യുഡിഎഫിന് വലിയപ്രതീക്ഷ നൽകുന്നതാണ്.

മറുഭാഗത്ത് വീണ്ടുമൊരു തുടർഭരണം എന്ന പിണറായി സർക്കാരിനു റ മോഹത്തിനും ഈ തോൽവി കനത്ത തിരിച്ചടിയാണ്. സിറ്റിങ് എം.എൽ.എ സ്വതന്ത്രനായി മത്സരിച്ചിട്ടും അൻവറിന്റെ സമ്മർദം അംഗീകരിക്കാതെ യുഡിഎഫ് നേടിയ വിജയത്തിന് തിളക്കം ഏറെയാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളവിനുള്ളിൽ നിയമസഭയിലേക്ക് നടക്കുന്ന 13-ാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്.

ഇതിലെ മുന്നണികളുടെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കുമ്പോൾ എൽഡിഎഫിനാണ് മേൽക്കൈ. പക്ഷേ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ മാത്രമെടുത്താൽ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് പറയാം.

യു.ഡി.എഫ്സിറ്റിങ് സീറ്റുകൾ അഞ്ചെണ്ണം നിലനിർത്തുകയും നിലമ്പൂർ പിടിച്ചെടുക്കുകയും ചെയ്തു. എൽഡിഎഫിനാകട്ടെ ചേലക്കര നിലനിർത്താനായത് മാത്രമാണ് ആശ്വാസം.

ഒമ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.

നിലമ്പൂരടക്കം രണ്ട് സീറ്റുകളാണ് യു.ഡി.എഫിന് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനായത്.

സർക്കാരിനെയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ്, ഒരു എംഎൽഎ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രത്യേകത നിലമ്പൂരിനുണ്ടായിരുന്നു.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പകളിൽ നിലമ്പൂരൊഴികെ മറ്റെല്ലായിടത്തും എംഎൽഎമാരുടെ മരണത്തെ തുടർന്നോ അല്ലെങ്കിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്നോ ഉണ്ടായ തിരഞ്ഞെടുപ്പുകളാണ്

രണ്ടാം പിണറായിക്കാലത്തെ ഉപതിരഞ്ഞെടുപ്പുകൾ

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം വരുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്.

മുൻപു നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും അതത് പാർട്ടികൾ സിറ്റിങ് സീറ്റുകൾ നിലനിർത്തിയിരുന്നു.

എന്നാൽ നിലമ്പൂരിൽ എൽഡിഎഫിന്റെ ഉറപ്പുള്ള സീറ്റാണ് യുഡിഎഫ് സ്വന്തമാക്കിയത്. അതാണ് ഈ ഫലത്തിന്റെ പ്രത്യേകത ഒപ്പം ഫലം വന്ന ടൈമിങ്ങും.

വീണ്ടുമൊരു തുടർഭരണത്തിനായി എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും കോപ്പുകൂട്ടുമ്പോൾ വി.ഡി. സതീശനും മുന്നണിക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല

മറ്റു ഉപതിരഞ്ഞെടുകൾ ഇങ്ങനെ…

തൃക്കാക്കര:

2022 മേയ് 31-നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തൃക്കാക്കര എം.എൽ.എ. ആയിരുന്ന പി.ടി. തോമസ് മരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു. എൽ.ഡി.എഫിലെ ജോ ജോസഫ് ആയിരുന്നു എതിർസ്ഥാനാർഥി 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിച്ചു.

പുതുപ്പള്ളി:

2023 സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു. സി.പി.എമ്മിലെ ജെയ്ക് സി. തോമസായിരുന്നു ചാണ്ടി ഉമ്മൻ്റെ മുഖ്യ എതിരാളി. 37,719 വോട്ടിന് ചാണ്ടി ഉമ്മൻ വിജയിച്ചു.

ചേലക്കര:

2024 നവംബർ 13-നായിരുന്നു ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ചേലക്കര എം.എൽ.എ. ആയിരുന്ന മുൻമന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് പാർലമെന്റ് അംഗമായതോടെയാണ് സീറ്റ് ഒഴിവു വന്നത്.

സി.പി.എം. സ്ഥാനാർഥി യു.ആർ. പ്രദീപ് 12,122 വോട്ടിന് ജയിച്ചിരുന്നു. ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.

പാലക്കാട്:

2024 നവംബർ 20-ന് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. എം.എൽ.എ. ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സി.പി.എം. സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിനെ 18,198 വോട്ടിന് പരാജയപ്പെടുത്തി.

ഒന്നാം പിണറായി സർക്കാരും ഉപതിരഞ്ഞെടുപ്പുകളും

വേങ്ങര:

എട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നടന്നത്. ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത് 2017-ലായിരുന്നു. വേങ്ങരയിൽ. മലപ്പുറം എംപിയായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് വേങ്ങരയിൽ എംഎൽഎ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെക്കുകയും ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തിതിരുന്നു. വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായിരുന്ന കെ.എൻ.എ ഖാദർ വിജയിച്ചു.

ചെങ്ങന്നൂർ:

സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായിരുന്ന കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നാണ് 2018-ൽ ചെങ്ങന്നൂർ നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചു.

പാല:

കെ.എം. മാണി മരിച്ചതിനെ തുടർന്നാണ് പാലാ നിയമസഭാ മണ്ഡലത്തിൽ 2019-ൽ ഉപതിരഞ്ഞെടുപ്പു നടന്നത്. കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ. മാണി പാലായിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പാർട്ടി ചെയർമാനായിരുന്ന പി.ജെ. ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ല.

തുടർന്ന് യുഡിഎഫ് സ്വതന്ത്രനായി പൈനാപ്പിൾ ചിഹ്നത്തിലാണ് ജോസ് ടോമിനു തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്. എൻസിപിയുടെ മാണി.സി.കാപ്പനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. മണി സി.കാപ്പനിലൂടെ 53 വർഷത്തിന് ശേഷം എൽഡിഎഫ് പാല പിടിച്ചെടുത്തു.

മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം:

മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലാണ് 2019 ഒക്ടോബർ 21 നാണ് ഉപതിരഞ്ഞെടുപ്പുകൾ നടന്നത്. മഞ്ചേശ്വരത്ത് ലീഗ് എംഎൽഎ പി.ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്നായിരുന്നു മറ്റിടങ്ങളിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി സിറ്റിങ് എംഎൽഎമാർ രാജിവച്ച ഒഴിവിലേക്കും.

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ വിജയിച്ചു. വട്ടിയൂർക്കാവിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫ് സ്ഥാർഥി തിരുവന്തപുരം മേയറായിരുന്ന വി.കെ.പ്രശാന്താണ് വിജയിച്ചത്. കോന്നിയിലും അട്ടിമറി നടന്നു. കാൽനൂറ്റാണ്ടിന് ശേഷം യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

9983 വോട്ടുകൾക്ക് എൽഡിഎഫിന്റെ കെ.യു.ജനീഷ് കുമാർ വിജയിച്ചു. അരൂരിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു.

യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാനിമോൾ ഉസ്മാനാണ് വിജയിച്ചത്. എറണാകുളം മണ്ഡലം ചെറിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി. ടി.ജെ.വിനോദാണ് വിജയിച്ചത്

English Summary:

The second Pinarayi Vijayan government is facing serious setbacks, with the ruling front losing four out of five recent by-elections. This outcome is being seen as a major blow to the prospects of a potential Pinarayi 3.0 government.

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി എയർ ഇന്ത്യ

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി എയർ ഇന്ത്യ. ദോഹയിലെ...

ധോണിക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ഋഷഭ് പന്തിന് അപൂർവ നേട്ടം

ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി റെക്കോർഡിട്ട്...

പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ ​ഗുരുതര പിഴവുകൾ; പതിനായിരക്കണക്കിന് മാർക്ക് ലിസ്റ്റുകൾ തിരുത്തും

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ഇത്തവണ വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ...

38 ജില്ലകളുള്ള തമിഴ്‌നാട്ടിൽ വെറും നാല് എണ്ണം മാത്രം; കേരളത്തിലെ പകുതിയിലധികം ജില്ലകളും ഹോട്ട് സ്പോട്ട്

കൊച്ചി: രാജ്യത്തെ‘ഹോട്ട് സ്‌പോട്ട്’ പട്ടികയിൽ ഇടംപിടിച്ച് തൃശൂരും പാലക്കാടും. രാജ്യത്ത് മയക്കുമരുന്ന്...

മുൻ ഇന്ത്യൻക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img