സംസ്ഥാനത്ത് അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി. സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ ആണ് ഇത് നടപ്പാക്കേണ്ടി വരിക.The power crisis in the state is dire
കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്പയെടുക്കുകയാണു മറ്റുവഴി.
വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്.
സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (സെകി) നിന്ന് അടുത്ത വർഷം മുതൽ യൂണിറ്റിന് 3.49 രൂപ നിരക്കിൽ രാത്രിയിലെ ഉപയോഗത്തിനുൾപ്പെടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതു പ്രതീക്ഷ നൽകുന്നു. എന്നാൽ, വിതരണ ലൈനിൽ തിരക്കുള്ള രാത്രി സമയങ്ങളിൽ ഈ വൈദ്യുതി എത്രമാത്രം ലഭിക്കുമെന്ന് ഉറപ്പില്ല.
,വൈദ്യുതി വാങ്ങാൻ വായ്പ എടുക്കേണ്ടി വന്നാൽ,നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾക്കുമേൽ വരും. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്ന് പെൻഷനേഴ്സ് കൂട്ടായ്മയുടെ സമ്മേളനത്തിൽ കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു.