വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹം കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.(The incident where the body of an elderly woman was found in an empty well was a brutal murder)
ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞാമിയെ കാണാതായത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരെ പഞ്ചായത്ത് കിണറ്റിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. ആഴവും വെള്ളവുമില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.
ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്നതും . കുഞ്ഞാമി ഒറ്റയ്ക്ക് പുറത്തു പോകാറുമില്ലഎന്നതും അസ്വഭാവികതയിലേക്കാണ് പോലീസിന്റെ ശ്രദ്ധ തിരിച്ചത്. ഇതെല്ലാമാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം എത്താൻ കാരണം.
പൊലീസ് സർജനും വിരലടയാള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതും അയൽവാസിയിലേക്കാണ് വിരൽ ചൂണ്ടിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുമെന്നാണ് പൊലീസ് പറയുന്നത്.
സ്വർണാഭരണങ്ങൾ കവരാൻ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണം വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതായും പൊലീസ് കണ്ടെത്തി.