ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ 200 വീട്ടുപ്രസവങ്ങൾ…ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ അമ്മയും കുഞ്ഞും മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂർണമായി ആശുപത്രികളിൽ ഉറപ്പ്‌ വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലാണ്‌ സർക്കാരിനോട് വിശദീകരണം തേടിയത്‌.

വീട്ടുപ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരണപ്പെടുന്നതും ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ എത്തുന്നതും മെഡിക്കൽ ഓഫീസർമാർ കൃത്യമായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്.

ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട്‌ എന്ന്‌ കാണിക്കുവാൻ സൗകര്യമുള്ളതു മുതലെടുത്താണ്‌ വീട്ടുപ്രസവങ്ങൾ കൂടുതലായും നടക്കുന്നത്. ഇതിനായി വാട്‌സാപ്‌ ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തുന്ന സംഘങ്ങളുണ്ട്‌.

2023 മാർച്ച്‌ മുതൽ ഒരു വർഷം കേരളത്തിൽ 523 വീട്ടുപ്രസവങ്ങൾ നടന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ നടന്നതായി അഡ്വ. കുളത്തൂർ ജയ്‌സിങ്ങിനു വിവരാവകാശ നിയമ പ്രകാരം ആരോഗ്യ വകുപ്പു നൽകിയ മറുപടിയിൽ പറയുന്നു. സുരക്ഷിത പ്രസവം ആരോഗ്യകേന്ദ്രങ്ങളിൽ ഉറപ്പാക്കാൻ കൃത്യതയുള്ള അവബോധം ജനങ്ങളിൽ എത്തിക്കുവാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ കൂടുതൽ ഇടപെടലുകൾ ആവശ്യമെന്ന്‌ ഡോ. കെ. പ്രതിഭ നൽകിയ ഹർജിയിൽ പറയുന്നു.

ആരോഗ്യകേന്ദ്രങ്ങൾ അല്ലാത്തയിടത്തും വീടുകളിലും സ്‌ത്രീകൾ പ്രസവം നടത്തുന്നത്‌ ഒഴിവാക്കുവാൻ ഉചിത നിർദേശം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ പുറപ്പെടുവിക്കണം. കഴിഞ്ഞ വർഷം സർക്കാരിന്‌ നൽകിയ കത്തിൽ തീരുമാനമെടുക്കണമെന്നാണ്‌ ഹർജിയിലെ മുഖ്യ ആവശ്യം.
സംസ്‌ഥാനത്ത്‌ നടന്ന വീട്ടുപ്രസവങ്ങളുടെയും ഇതിലൂടെ അമ്മയും കുഞ്ഞും മരിച്ചതിന്റെയും വിവരങ്ങൾ ഹർജിയിൽ ചേർത്തിട്ടുണ്ട്. ജസ്‌റ്റിസ്‌. എസ്‌. ഈശ്വരനാണ്‌ ഇത്‌ സംബന്ധിച്ച്‌ സർക്കാരിനോട്‌ വിശദീകരണം തേടിയത്‌. ആർ. ഗോപൻ ഹർജിക്കാരിക്കു വേണ്ടി ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോൾ വാക്‌സിൻ ക്ഷാമം; ഈ ജില്ലകളിൽ കിട്ടാക്കനി…!

വേനൽ തുടങ്ങിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ തുടങ്ങി. ഈ...

23.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ആതിര കൊലകേസ്: പ്രതി ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് ചേന്ദമംഗലം കൂട്ടക്കൊല:...

വൈദ്യുതി വകുപ്പിന്റെ ജീപ്പ് കൊമ്പിൽ കോർത്ത് മറിച്ചിട്ട് കാട്ടാന; ജീവനക്കാർക്ക് പരിക്ക്

ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു വാൽപ്പാറ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിനു...

കൊടുത്തത് ഫോട്ടോസ്റ്റാറ്റ്…ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടി; സംഭവം കാലടിയിൽ

കാലടി: കാലടി മറ്റൂർ സെന്റ് ജോർജ് കോംപ്ലക്സിൽ ലോട്ടറി കച്ചവടം നടത്തുന്ന...

ഇടുക്കിയിൽ കായ് ഫലമുള്ള കുരുമുളക് ചെടികൾ ചുവടെ വെട്ടി നശിപ്പിക്കുന്നു; പിന്നിൽ നടക്കുന്നത്…..

ഇടുക്കി മാങ്കുളം പാമ്പുകയത്ത് കായ്ച്ചു നിൽക്കുന്ന കുരുമുളകുചെടികൾ വെട്ടിനശിപ്പിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു....

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്

കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img