web analytics

കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം; ഹിഗ്‌സ് ബോസോൺ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന പീറ്റർ ഹിഗ്‌സ് ഓർമ്മയായി

എഡിൻബറ: ‘ദൈവകണം’ (ഹിഗ്സ് ബോസോൺ) എന്ന പുതിയ അടിസ്ഥാനകണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ൽ അദ്ദേഹത്തിന് ഭൗതിശാസ്ത്ര നൊബേൽ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നൽകി.

എഡിൻബറ സർവകലാശാലയിലാണ് അദ്ദേഹം ഔദ്യോഗികജീവിതത്തിൽ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സർവകലാശാല 2012-ൽ ഹിഗ്സ് സെന്റർ ആരംഭിച്ചു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ൽ ഒരുസംഘം ശാസ്ത്രജ്ഞർ തെളിയിച്ചു.

സ്വിറ്റ്സർലൻഡിലെ സേണിൽ ലാർജ് ഹാഡ്രൺ കൊളൈഡറിൽ 2008 മുതൽ നടത്തിയ പരീക്ഷണ ഫലമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ന്യൂകാസ്ൽ അപ്പോൺ ടൈനിൽ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥർഫോർഡ് മെഡലും ലഭിച്ചിട്ടുണ്ട്.

എന്താണ് ഹിഗ്‌സ് ബോസോൺ?

പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണികകളാണ് പ്രപഞ്ചത്തിലെ എല്ലാ നിർമിതികൾക്കും പിന്നിലെന്നും എന്നാൽ അവയ്ക്ക് പിണ്ഡം ഉണ്ടായിരുന്നില്ല എന്നുമാണ് കണ്ടെത്തൽ. യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നതനുസരിച്ച് അവയെല്ലാം പ്രകാശവേഗത്തിൽ സഞ്ചരിച്ചു. എന്നാൽ ഇന്ന് കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും ജീവനും ഉയർന്നുവന്നത് ഹിഗ്‌സ് ബോസോൺ എന്ന അടിസ്ഥാന കണികയുടെ സഹായത്താലാണ്. ഹിഗ്‌സ് ബോസോണിൽ നിന്ന് കണികകൾ പിണ്ഡം നേടിയ ശേഷമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രപഞ്ചം ഉയർന്നത്.

കണികയ്ക്ക് 125 ബില്യൺ ഇലക്ട്രോൺ വോൾട്ട് പിണ്ഡമുണ്ട്. ഇത് ഒരു പ്രോട്ടോണേക്കാൾ 130 മടങ്ങ് വലുതാണെന്നും യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നു. ബോസോണുകൾ എന്നറിയപ്പെടുന്ന ഉപ ആറ്റോമിക് കണങ്ങൾക്ക് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസിന്റെ പേരാണ് നൽകിയിരിക്കുന്നത്.

എന്തുകൊണ്ട് ദൈവകണം എന്ന് വിളിക്കുന്നു?

ഹിഗ്‌സ് ബോസോണിനെ ‘ദൈവകണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. നൊബേൽ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞൻ ലിയോൺ ലെഡർമാന്റെ ഈ കണികയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉണ്ടായ നിരാശയെത്തുടർന്നാണ് അദ്ദേഹം നൽകിയ പേരിൽ നിന്നാണ് ‘ദൈവത്തിന്റെ കണിക’ എന്ന പേരിലേക്ക് മാറിയത്. ഹിഗ്‌സ് ബോസോൺ ഇല്ലാതെ ഒരു കണത്തിനും പിണ്ഡം ഉണ്ടാകില്ല. ലോകവും ഉണ്ടാകില്ലെന്ന് ശാസ്ത്രലോകം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

Other news

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1016 കോടി രൂപ വായ്പയ്ക്ക് അനുമതി; നിർമ്മാണം വേഗത്തിലാകും

തിരുവനന്തപുരം: കൊച്ചി നഗരത്തിന്റെ യാത്രാഭൂപടം മാറ്റിവരയ്ക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

നാലാളിന്റെ നീളം! ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ്

നാലാളിന്റെ നീളം! ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ഇന്തോനേഷ്യയിലെ മാരോസ് മേഖലയിൽ കണ്ടെത്തിയ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

സ്കൂളിലെ നൃത്ത പരിശീലനത്തിനിടെ വിഷപ്രാണിയുടെ കടിയേറ്റു; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഷപ്രാണിയുടെ കടിയേറ്റു എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം തമിഴ്‌നാട്ടിലെ നാമക്കലിന് സമീപമുള്ള എളച്ചിപാളയത്ത്...

Related Articles

Popular Categories

spot_imgspot_img