മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്ന പോലീസുകാരെ സമ്മതിക്കണം; ദുരിതമാണ്, ദുരിതം

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്നവർ എന്തു വിശ്വസിച്ചാണ് അവിടെ കഴിയുന്നത്.The first decision was to set up a police station in a building near the Mullaperiyar Dam

അണക്കെട്ട് സുരക്ഷയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് കയറിനിൽക്കാൻപോലും ഇടമില്ലെന്നാണ് ആക്ഷേപം. കരടിയും കടുവയും പുലിയും ആനയുമൊക്കെ ഇറങ്ങുന്ന കൊടുംകാട്ടിൽ അവർ ജോലിചെയ്യുന്നു.

അണക്കെട്ടിന്റെയും പരിസരപ്രദേശങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് 2016-ൽ മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷൻ തുടങ്ങിയത്.

എട്ടുവർഷം പിന്നിട്ടിട്ടും പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല. പോലീസുകാർ താമസിക്കുന്ന കാട്ടിനുള്ളിലെ ക്വാർട്ടേഴ്സുകളും ശോച്യാവസ്ഥയിൽ. വേണ്ടത്ര കക്കൂസുകൾപോലുമില്ല.

ഒരു ഡിവൈ.എസ്.പി., രണ്ട് സർക്കിൾ ഇൻസ്പെക്ടർ, അഞ്ച് എസ്.ഐ.മാർ എന്നിവരുൾപ്പെടെ 124 തസ്തികകളാണ് ഇവിടെയുള്ളത്. നിലവിൽ 65 ഉദ്യോഗസ്ഥരേ ഉള്ളൂ.

ഒരു ഷിഫ്റ്റിൽ 30 പേരുണ്ടാകും. ഇവർക്കുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറ്റിൽ. അതും താത്കാലിക കെട്ടിടം.

ഇവിടെവന്ന് ഒപ്പിട്ട് പെരിയാർ കടുവ സങ്കേതത്തിലൂടെ മുല്ലപ്പെരിയാറ്റിലേക്ക് പോകണം. അവിടെയാണ് ഇവരുടെ ക്വാർട്ടേഴ്സുകൾ.

പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ്. എല്ലാം പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഒരു ക്വാർട്ടേഴ്സിൽ 10 പേർ കഴിയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപമുള്ള കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. ഈകെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ നവീകരിക്കാൻ ഏറെ തടസ്സങ്ങളുണ്ട്.

അതിനാൽ അണക്കെട്ടിൽനിന്ന് എട്ട് കിലോമീറ്റർ അകലയുള്ള വള്ളക്കടവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചു. റവന്യുവകുപ്പ് സ്ഥലവും കണ്ടെത്തി.

എന്നാൽ, ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യു-വനംവകുപ്പുകൾ തമ്മിൽ തർക്കമായി. സ്റ്റേഷൻപണിക്കുള്ള നടപടി അതോടെ നിലച്ചു.

വള്ളക്കടവിൽ പോലീസ് സ്റ്റേഷൻ വന്നാൽ ഇവർക്ക് സഞ്ചരിക്കാനുള്ള ദൂരം കുറയും. അടിയന്തിരഘട്ടത്തിൽ പെട്ടെന്ന് ഇവിടേക്ക് എത്താനുംകഴിയും.

വള്ളക്കടവിൽത്തന്നെ നല്ല ക്വാർട്ടേഴ്സുകളും നിർമിക്കാം. ഇതിനൊപ്പം മുല്ലപ്പെരിയാറിലെ ക്വാർട്ടേഴ്സുകൾ നവീകരിക്കുകയും വേണം.

2011-ൽ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്നാണ് ഇവിടെ പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയരുന്നത്.

തമിഴ്നാട് സർക്കാരും ഇക്കാര്യം ഉന്നയിച്ചു. 2014 ജനുവരിയിൽ അന്നത്തെ മന്ത്രി രമേശ് ചെന്നിത്തലയാണ് പോലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്രഷറി കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കുടിക്കാനല്ലാലോ? കുടിപ്പിക്കാനല്ലെ, എത്ര വേണമെങ്കിലും തരാം! എലപ്പുള്ളിയിൽ വാട്ടർ അതോറിറ്റിയുടെ അതിവേഗ നടപടി

പാലക്കാട്: എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങാൻ വെളളത്തിന് വാട്ടർ അതോറിറ്റി...

യുകെയിൽ മലയാളി ദമ്പതികൾ തമ്മിൽത്തല്ല് ! ഭാര്യയുടെ വേട്ടറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

യുകെയിൽ മലയാളി ദമ്പതികൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചു.ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍...

ചതിവ്, വഞ്ചന, അവഹേളനം…എ. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത

പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ മുതിർന്ന നേതാവ്...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

ഇന്ത്യയിലേക്ക് വന്നത് പഠിക്കാനെന്ന പേരിൽ, ചെയ്യുന്നത് എംഡിഎംഎ കച്ചവടം

ബെംഗളൂരു: ലഹരി കേസുകളുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ്...

Related Articles

Popular Categories

spot_imgspot_img