web analytics

കൂട്ടുകാരൻ്റെ മേൽവിലാസത്തിൽ വാങ്ങിയ ടി.വിക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഫ്ലിപ്കാകാർട്ട്; ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ട് മുഖേന വാങ്ങിയ ഉത്പന്നത്തിന് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ല എന്ന ഫ്ലിപ്കാർട്ടിൻ്റെ വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.The Ernakulam District Consumer Court rejected Flipkart’s contention that the original customer was not entitled to compensation

ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ കോടതി എതിർകക്ഷികൾക്ക് നിർദേശം നൽകി.

ഫ്ലിപ്കാർട്ട് ഇൻ്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കൺസ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ എറണാകുളം ആലങ്ങാട് സ്വദേശി ഡിനിൽ എൻ.വി. സമർപ്പിച്ച പരാതിയിലാണ് നിർദ്ദേശം.

2019 ജനുവരി മാസമാണ് പരാതിക്കാരൻ എതിർകക്ഷികളിൽ നിന്നും 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി 17,499/- രൂപയ്ക്ക് വാങ്ങിയത്.

ആദ്യം ഒരു വർഷത്തേക്കുള്ള വാറൻ്റിയും പിന്നീട് രണ്ട് വർഷത്തേക്ക് എക്സ്റ്റൻഡഡ് വാറൻ്റിയും (Extended warranty) ടിവിക്ക് ഉണ്ടായിരുന്നു. 2021 ആഗസ്റ്റ് മാസം ടിവി പ്രവർത്തനരഹിതമായി.

തുടർന്ന് റിപ്പയർ ചെയ്യാനായി ഫ്ലിപ്കാർട്ടിനെ സമീപിച്ചു. വാറൻ്റി കാലയവിനുള്ളിൽ ആയതിനാൽ ടിവി പ്രവർത്തനക്ഷമമാക്കി നൽകണം എന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്.

എന്നാൽ അതിന് കഴിയില്ലെന്നായിരുന്നു ഫ്ലിപ്കാർട്ടിൻ്റെ പ്രതികരണം. ടിവിക്ക് വാറണ്ടി നിലവിലുള്ളതിനാലും അത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും എൽഇഡി സ്മാർട്ട് ടിവി വാങ്ങിയ തുകയായ 15,852 രൂപയിൽ നിന്നും 4,756 രൂപ കുറച്ച് 11,096 രൂപ തിരികെ തരാമെന്ന് ഉറപ്പുനൽകി.

എന്നാൽ വാഗ്ദാനം ചെയ്തതുപോലെ തുക നൽകാൻ എതിർകക്ഷികൾ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പരാതിക്കാരൻ തങ്ങളുടെ ഉപഭോക്താവല്ല എന്ന നിലപാടാണ് എതിർക്ഷികൾ കോടതി മുമ്പാകെ സ്വീകരിച്ചത്. പരാതിക്കാരൻ സ്വന്തം വിലാസത്തിലല്ല ടിവി വാങ്ങിയിരിക്കുന്നത്.

എന്നാൽ തൻ്റെ വിലാസത്തിൽ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യ ഇല്ലാതിരുന്നതിനാൽ ആണ് മറ്റൊരാളുടെ വിലാസത്തിൽ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.

ഇത് ശരിവച്ച് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ടിവിയുടെ വിലയായ 11,096/- രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവും 15,000 രൂപയും അടക്കം 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. പരാതിക്കാരനു വേണ്ടി അഡ്വ.അജോഷ് എസ്. ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img