കത്തുന്ന ഉഷ്‌ണത്തിൽ ഉറക്കമില്ലാത്ത രാത്രികൾ, പരവേശത്തിൽ തളരുന്ന കുഞ്ഞുങ്ങൾ; കൊടുംചൂടിൽ നരകതുല്യം സാധാരണക്കാരന്റെ അവസ്ഥ

കേരളം ഇപ്പോൾ അക്ഷരാർത്ഥത്തിൽ നിന്ന് കത്തുകയാണ്. ജനങ്ങൾ പരവേശത്തിൽ പരക്കം പായുന്ന കാഴ്ച്ചയാണെങ്ങും. രാത്രികളിൽ വീടുകളിൽ കിടന്നുറങ്ങാൻ ആവാത്ത അവസ്ഥയാണ്. മറിഞ്ഞും തിരിഞ്ഞും കിടന്നു നേരം വെളുപ്പിക്കുകയാണ് കേരളം ഇപ്പോൾ. അല്പം പണം ഉള്ളവരെ സംബന്ധിച്ച് എസിയോ എയർ കൂളറോ അല്ലെങ്കിൽ ഒരു ഫാൻ എങ്കിലും വാങ്ങി വയ്ക്കുന്നതിൽ തടസ്സമില്ല. ഇതിനൊന്നും വഴിയില്ലാത്ത സാധാരണക്കാരുടെ അവസ്ഥ ഭീകരമാണ്.

ഉഷ്ണ തരംഗം പ്രഖ്യാപിച്ചിരിക്കുന്ന പാലക്കാടും പരിസരപ്രദേശങ്ങളിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ഫാൻ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ ആവാത്ത അവസ്ഥ. ഫാൻ ഇട്ടാൽ തന്നെ വീടുകളിൽ നെരിപ്പോടിന് സമാനമായ അവസ്ഥയാണ്. ഫാനിൽ നിന്നെത്തുന്ന ചൂട് കാറ്റ് ഉഷ്ണത്തെ കൂടുതൽ തീക്ഷണമാക്കുന്നു. ഇതോടെയാണ് ജനം പുറത്തിറങ്ങി തുടങ്ങിയത്.

പാലക്കാട്ടേയും പരിസരപ്രദേശങ്ങളിലും സാധാരണക്കാരന്റെ വീട്ടുമുറ്റത്ത് ഇപ്പോൾ ഒരു കട്ടിൽ കാണാം. ഇത് രാത്രിയിൽ ഉറങ്ങാനുള്ളതാണ്. പിഞ്ചുമക്കളെയുമായി രാത്രിയിൽ പുറത്ത് ഇറങ്ങി കിടക്കുന്ന അമ്മമാർ സാധാരണ കാഴ്ചയാണ് ഇവിടെ. കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ചൂടും പരവേശവും മൂലം അലറികരയുന്ന കുഞ്ഞുങ്ങളെ വീശിക്കൊടുത്തും മാറോട് അടക്കിപ്പിടിച്ചും അമ്മമാർ ആശ്വസിപ്പിച്ചു വലയുകയാണ്. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചുകൂട്ടിയാൽ പിറ്റേന്ന് പകൽ അവസ്ഥ ഇതിലും ഭീകരമാകും. അവധിക്കാലമായതിനാൽ വീടുകളിൽ കുഞ്ഞുങ്ങൾ തനിച്ചാണ്. കത്തുന്ന ചൂടിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പാലക്കാട്ടെ വീട്ടമ്മമാർ പറയുന്നു. വെള്ളം കുടിച്ചാലും കുടിച്ചാലും ദാഹം പിന്നെയും ബാക്കി. ഇതോടൊപ്പം കൊച്ചുകുഞ്ഞുങ്ങൾക്ക് രോഗങ്ങളും കൂടപ്പിറപ്പ് ആവുകയാണ്. ചൂടുകുരു മുതൽ മുണ്ടിനീരും ആസ്മയും അലർജിയും ജലദോഷവും ന്യൂമോണിയയും വരെ ഈ ചൂടുകാലത്തിന്റെ സമ്മാനം.

പകലന്തിയോളം പണിയെടുത്ത് വീട്ടിലൊന്ന് കിടന്നുറങ്ങാൻ എത്തുന്ന ആളുകൾ ഇപ്പോൾ രാത്രി കനക്കുന്നതോടെ പുറത്തിറങ്ങേണ്ട അവസ്ഥയാണ്. രാത്രി മുഴുവൻ ഫാനിട്ടാലും കിടന്നുറങ്ങാൻ കഴിയാതെ സാധാരണക്കാരൻ. ചൂട് ഇത്തരത്തിൽ മുന്നോട്ടുപോയാൽ സ്ഥിരമായി വീട് ഒഴിവാക്കി പുറത്ത് കിടക്കേണ്ടി വരും എന്നാണ് ബഹുജനത്തിന്റെ അഭിപ്രായം.

Read also: കേരളത്തിൽ താണ്ഡവമാടി ഉഷ്‌ണതരംഗം വ്യാപിക്കുന്നു; പാലക്കാടിന് പുറമെ ഒരു ജില്ലയിൽകൂടി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശങ്ങൾ:

spot_imgspot_img
spot_imgspot_img

Latest news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

Other news

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ...

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ്

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ് തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന്...

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക പാലക്കാട്: മരുന്ന് കഴിക്കാനായി പാരസെറ്റമോൾ എടുത്തപ്പോൾ കിട്ടിയത്...

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം LONDON: കാർ പാർക്കിംഗ് ഏരിയയിൽ...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

Related Articles

Popular Categories

spot_imgspot_img