തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും. തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്.
കുഴിമുക്കിൽ നിന്നും ഓടിയ കാള കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് നിയന്ത്രണവിധേയമായത്. ഏകദേശം രണ്ട് മണിക്കൂറോളം പിന്നിട്ട ശേഷം തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് കാളയെ പിടികൂടിയത്.