web analytics

ആ തനിയെ സഞ്ചരിക്കുന്ന കുട്ടി അനാഥനല്ല; അത്അമ്പിളിമാമൻ്റെ കുട്ടി; കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറ

ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് പുറപ്പെടാനൊരുങ്ങുകയാണ്. ആകാശത്തു നിലാവെളിച്ചമേകി നിൽക്കുന്ന, ഭൂമിയുടെ ഈ സ്വാഭാവിക ഉപഗ്രഹം എന്നും ആളുകൾക്കും ശാസ്ത്രജ്ഞർക്കുമൊക്കെ കൗതുകമായിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട് കുറെ നിഗൂഢകാര്യങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു നിഗൂഢതയാണ് കാമുവലീവ എന്ന ചിന്നഗ്രഹം.

കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ​ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ഛിന്നഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ​ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം. ഈ പ്രദേശത്തെ വലിയ ​ഗർത്തം ഇത്തരത്തിൽ കാമുവലീവ അടർന്നുമാറിയതിന്റെ ഫലമായി രൂപപ്പെട്ടതാണെന്നും ​ഗവേഷകർ പറയുന്നു.യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കാമുവലീവയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തിയത്. ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ കാമുവലീവയുടെ ഉപരിതലത്തിനു ചന്ദ്രനിലെ പാറക്കെട്ടുകളുമായി നല്ല സാമ്യമുണ്ട്. ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നു പാറക്കഷ്ണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഘടനാപരമായി ഇതിനോട് സാമ്യം പുലർത്തുന്നവയാണ് ഈ പാറക്കഷ്ണങ്ങൾ.

തനിയെ സഞ്ചരിക്കുന്ന കുട്ടി എന്നതാണ് കാമുവലീല എന്ന വാക്കിന്റെ അർഥം.  ചന്ദ്രോപരിതലത്തിലെ ഘടനയുമായുള്ള സാമ്യമാണ് മറ്റ് ഛിന്ന​ഗ്രഹങ്ങളിൽ നിന്നും കാമുവലീവയെ വ്യത്യസ്തമാക്കുന്നത്. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നവയാണെന്നാണ് ​ഗവേഷകർ അനുമാനിക്കുന്നത്. എന്നാൽ, കാമുവലീവ ചന്ദ്രനിൽ നിന്നും എത്തിയതും. ചന്ദ്രനിൽ എവിടെനിന്നാണ് ഇത് അടർന്ന് മാറിയതെന്നാണ് ​ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

2016ൽ ആയിരുന്നു കാമുവലീവയെ  കണ്ടെത്തിയത്. ഏപ്രിൽ മാസത്തിലാണ് ഇതിനെ ആകാശത്തു ടെലിസ്കോപ് ഉപയോഗിച്ച് ദർശിക്കാൻ കഴിയുന്നത്. നഗ്നനേത്രങ്ങളിലോ, സാധാരണ ടെലിസ്കോപ്പുകളിലോ ഇതു വെട്ടപ്പെടില്ല. വലിയ ഒരു മലയുടെ വലുപ്പമുള്ള ഈ പാറയ്ക്ക് 200 അടിയോളം വിസ്തീർണമുണ്ട്. ഭൂമിയിൽ നിന്ന് 1.3 കോടി കിലോമീറ്ററോളം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.

അതുപോലെ തന്നെ കാമുവലീവയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥവും ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണപഥവും വലിയ സാമ്യം പുലർത്തുന്നു.സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങൾക്ക് ഇത്ര സുവ്യക്തമായ ഒരു ഭ്രമണപഥമുണ്ടാകുന്നത് അപൂർവമാണെന്ന് പദ്ധതിയിൽ ഭാഗഭാക്കായ ഇന്ത്യൻ വംശജ രേണു മൽഹോത്ര പറയുന്നു.
spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച ‘പ്രേമക്കളി’ ഇന്ന് ഉച്ചസ്ഥായിയിൽ!

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച 'പ്രേമക്കളി'...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

റോഷി സൂപ്പർ പവറാകുന്നുവോ.…? കേരളാ കോൺഗ്രസ് (എം) ആശയക്കുഴപ്പത്തിൽ

പാലായിലെ സ്ഥാനാർഥിത്വത്തിൽ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും വ്യത്യസ്ത...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

Related Articles

Popular Categories

spot_imgspot_img