കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ഛിന്നഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം. ഈ പ്രദേശത്തെ വലിയ ഗർത്തം ഇത്തരത്തിൽ കാമുവലീവ അടർന്നുമാറിയതിന്റെ ഫലമായി രൂപപ്പെട്ടതാണെന്നും ഗവേഷകർ പറയുന്നു.യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കാമുവലീവയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തിയത്. ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ കാമുവലീവയുടെ ഉപരിതലത്തിനു ചന്ദ്രനിലെ പാറക്കെട്ടുകളുമായി നല്ല സാമ്യമുണ്ട്. ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നു പാറക്കഷ്ണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഘടനാപരമായി ഇതിനോട് സാമ്യം പുലർത്തുന്നവയാണ് ഈ പാറക്കഷ്ണങ്ങൾ.
2016ൽ ആയിരുന്നു കാമുവലീവയെ കണ്ടെത്തിയത്. ഏപ്രിൽ മാസത്തിലാണ് ഇതിനെ ആകാശത്തു ടെലിസ്കോപ് ഉപയോഗിച്ച് ദർശിക്കാൻ കഴിയുന്നത്. നഗ്നനേത്രങ്ങളിലോ, സാധാരണ ടെലിസ്കോപ്പുകളിലോ ഇതു വെട്ടപ്പെടില്ല. വലിയ ഒരു മലയുടെ വലുപ്പമുള്ള ഈ പാറയ്ക്ക് 200 അടിയോളം വിസ്തീർണമുണ്ട്. ഭൂമിയിൽ നിന്ന് 1.3 കോടി കിലോമീറ്ററോളം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.